Pages

Thursday, April 28, 2011

ബീരാനിക്കാന്റെ മോന്‍ പോക്കര്‍


കുഞ്ഞായിക്കാന്റെ മോന്‍ പോക്കറ് ഒരു സംഭവമായിരുന്നു. ഓന്‍ ഏഴില്‍ പഠിക്കുമ്പത്തന്നെ ബീഡി വലിക്കാറുണ്ടായിരുന്നു. ഓനെപ്പറ്റി ഒരു പരാതീ കേക്കാത്ത ദിവസങ്ങള്‍ സ്കൂള്‍ ജീവിതത്തില്‍ കുറവായിരുന്നു. ലാസറ് മാഷ്ന്റെ അറ്റം പൊട്ടിയ മരസ്കെയിലിന് അവന്റെ ശരീര കോശങ്ങളുമായി നല്ല ബന്ധമായിരുന്നു. മഴക്കാലമായാല്‍ റോഡിന്റെ വക്കില്‍ പൊന്തിവരുന്ന കണ്ണന്‍മീനുകളുമായും വേനലില്‍ ആരാന്റെ മാവിലെ പച്ചമാങ്ങകളുമായും മച്ചാന്‍ വലിയ കൂട്ടായിരുന്നു. ഏഴാം ക്ളാസിലെ ഞങ്ങള്‍ ജൂനിയര്‍ പിള്ളാര്‍ക്ക് കുരുത്തംകെട്ടവന്‍ എന്നവാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചു തന്നത് വേണമെങ്കില്‍ പോക്കറിന്റെ സംഭാവനയാണെന്ന് പറയാം. എന്നും ഇവനെ വിളിക്കുന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ആര്‍ക്കും ഒരു ആകാംക്ഷ കാണുമല്ലോ.
സ്കൂള്‍വിട്ടശേഷം പോക്കറുമായി വല്യ ബന്ധമൊന്നുമില്ലായിരുന്നു. ഓന്‍ പത്ത്വരെയൊന്നും എത്തിയില്ലെന്നുമാത്രം അറിയാം. ഞമ്മള്‍പിന്നെ ഓരോ തെരക്കിലും കുടുങ്ങി നാടൊക്കെ വിടേണ്ടീം വന്ന്. എന്തായാലും കൊല്ലംശ്ശി ഇങ്ങോട്ട് മാറിയാലും പോക്കറുമായി സന്ധിക്കാന്‍ ഇടവന്നു. ബീരാനിക്കേനെ ഒരു പുത്തന്‍മാളീകേന്റെ മുന്നില് കണ്ടപ്പൊ വെറുതെ ചോദിച്ചതായിരുന്നു, അപ്പളാ അറിഞ്ഞത് അത് ഓന്‍വച്ച വീടാന്ന് മനസ്സിലായത്. ബീരാനിക്ക വിട്ടില്ല, പൊരേന്റെ അകത്ത് കൂട്ടികൊണ്ടോയി മൂപ്പര്. പുത്തന്‍ സോഫേല്‍ തന്നെ ഉണ്ടായിനീം പോക്കര്‍, ചെക്കനാകെ തടിച്ച് എറച്ചിവച്ച് തുട്ത്ത്ക്ക്ന്ന്. പൊന്നിന്റെ നിറവും. ഓന്‍ ഫോറിന്‍ സര്‍ബത്തുകൊണ്ട് സല്‍ക്കരിച്ചു. കോയി ബിരിയാണി ബെയ്ച്ചിറ്റ് പോയാ മതീന്ന് ഓന്‍ പറഞ്ഞതാ, പക്ഷേ അപ്പള്‍ത്തേക്കും എന്റെ പള്ള നെറഞ്ഞിനീം. പോരാന്‍ നേരത്ത് ഓന്‍ ഒരു പേക്ക് ട്രിപ്പിള്‍ ഫൈവ് പിടിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്നു പുറത്തേക്ക് നോക്കി. മഴ വര്ന്നോന്ന് നോക്യേതല്ല, കുരുത്തം കെട്ടവന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെഴുതിയ പുസ്തകം അടുത്തെവിടെങ്കിലും ഉണ്ടോന്ന് പരതീതാ...

1 comment:

abhi said...

hahahaha........... da nannayittundu ...koodepadichavanittu thanne paniyanammmmmmm...... enthayalum nannayi moneeeeee ninte blog ezhuthu superrrrrr........manasu niranjuu