Pages

Saturday, September 25, 2010

ഇറോം ശര്‍മ്മിള മരിച്ചാല്‍ ആര്‍ക്ക് ചേതം?


ഞങ്ങള്‍ ജനപക്ഷത്ത് നില്‍ക്കും സാമൂഹ്യസേവനമാണ് ഞങ്ങളുടെ മുഖ്യ അജണ്ട എന്നിങ്ങനെ ഉദ്ഘോഷിക്കുന്ന എത്ര മാദ്ധ്യമങ്ങള്‍ ഇറോ ശര്‍മിളയെന്ന ഒറ്റയാള്‍ പോരാളിയെ ഗൌനിച്ചു. ഉപരിപ്ളവമായി കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനും ആരാന്റെ കുളിമുറിയില്‍ എത്തിനോക്കാനുമെടുക്കുന്നതിന്റെ ഒരംശം ശ്രദ്ധയെങ്കിലും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ഷര്‍മ്മിളയ്ക്ക് നല്‍കിയോ.
അഫ്സ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട പേരുകളിലൊന്നാണ് ഇറോം ശര്‍മ്മിളയെന്ന ധീരവനിതയുടെത്. മണിപ്പൂരിന്റെ ഉരുക്ക് വനിതയെന്ന് അറിയപ്പെടുന്ന ശര്‍മ്മിള ഒരു പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. മണിപ്പൂരിലും മറ്റ് സംസ്ഥാനങ്ങളിലും അഫ്സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ 4 മുതല്‍ ശര്‍മ്മിള നിരാഹാരമനുഷ്ഠിക്കുകയാണ്. ഇംഫാല്‍ താഴ്വരയിലെ മാലോം പട്ടണത്തില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന നിരപരാധികളായ പത്ത് പേരെ അസം റൈഫ്ള്‍സ് വെടിവച്ചു കൊന്നു. മാലോം കൂട്ടക്കൊലയെന്നറിയപ്പെടുന്ന ഈ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കി. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍ തങ്ങളുടെ പ്രത്യേക അധികാരങ്ങളുപയോഗിച്ച് അന്വേഷണമെന്ന ആവശ്യം സൈന്യം നിഷേധിച്ചു. അങ്ങനെ സഹികെട്ടാണ് അന്ന് 28 വയസ് മാത്രം പ്രായമുണ്ടായിരുന്ന ശര്‍മ്മിള നിരാഹാര സത്യാഗ്രഹം തുടങ്ങിയത്.
മൂന്ന് ദിവസങ്ങള്‍ക്കുശേഷം പൊലീസ് ആത്മഹത്യാ ശ്രമം ചുമത്തി ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. നിര്‍ബന്ധിച്ച് മൂക്കിലൂടെ ആഹാരം നല്‍കാനും തുടങ്ങി. സത്യഗ്രഹത്തിനിടയില്‍ തന്നെയാണ് ശര്‍മ്മിള രവീന്ദ്രനാഥ ടോഗോര്‍ സമാധാന പുരസ്കാരം സ്വീകരിച്ചത്. പത്ത് വര്‍ഷം തികയുമ്പോഴും ശര്‍മ്മിള സത്യാഗ്രഹം തുടരുകയാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ശര്‍മ്മിളയുടെ മരണവാര്‍ത്ത നമ്മെത്തേടി വന്നേക്കാം. അപ്പോള്‍ നിര്‍വികാരതയോടെ നിസ്സംഗരായി നമുക്ക് ഒരു കോളത്തില്‍ വാര്‍ത്തയൊതുക്കാം.

Monday, September 20, 2010

എല്‍സമ്മയ്ക്ക് എട്ട് മാര്‍ക്ക്






വന്‍ പ്രചരണവുമായെത്തിയ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി നിരാശപ്പെടുത്തിയില്ല. സത്യന്‍ അന്തിക്കാടിനുമാത്രമല്ല ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെടുക്കാനറിയുകയെന്ന് ലാല്‍ജോസ് കാണിച്ചു തരുന്നു. പുതുമനായിക ആന്‍ അഗസ്റ്റിന്‍ അതി സുന്ദരി തന്നെ. എന്നാല്‍ മീരാജാസ്മിനില്‍ കാവ്യാമാധവനു പിറന്നവള്‍ എന്നുതോന്നിക്കുന്ന ആനിന്റെ അഭിനയത്തിന് അവരെ കുറ്റപ്പെടുത്താനാവുമോ. ഒരു പക്ഷേ മേല്‍ പറഞ്ഞ രണ്ടുനായികമാര്‍ക്കും കാണികളിലുള്ള സ്വാധീനം കൊണ്ടാകാമത്. ഗൌരവമുള്ള സന്ദര്‍ഭങ്ങളില്‍ ആന്‍ വല്ലാതെ പാളിപ്പോയി. അടുത്തകാലത്തൊന്നും മലയാളസിനിമയില്‍ ഇത്ര നായികാ പ്രാധാന്യമുള്ള വേഷം ഉണ്ടായിട്ടില്ല. അത് പൂര്‍ണമായി വിനിയോഗിക്കുന്നതില്‍ പകുതിയേ ഈ കുട്ടിക്ക് ജയിക്കാനായുള്ളു.
കുഞ്ചാക്കോബോബന്‍ എന്ന നടനില്‍ വന്ന പക്വത എടുത്തുപറയത്തക്കതാണ്. ഈ ചോക്കലേറ്റ് കുമാരന് പക്വത വരാന്‍ 40 വയസു വരെ കാത്തിരിക്കേണ്ടിവന്നു. ചോക്കലേറ്റ് തോട് പൊളിച്ച് പുറത്തുവന്ന ചാക്കോച്ചന് അഭിനന്ദനങ്ങള്‍. ജഗതി എന്ന വിസ്മയം തന്റെ രഥയാത്ര തുടരുകയാണ്. സ്ഥിരം മെമ്പര്‍വേഷത്തില്‍ എത്ര മനോഹരമായ ടൈമിംഗോടെയാണ് അദ്ദേഹത്തിന്റെ കോമഡികള്‍. എന്നാല്‍ സുരാജ് വെഞ്ഞാറമൂട് വീണ്ടും കാതുകള്‍ക്ക് ശല്യമായി. രണ്ടോ മൂന്നോ ഷോട്ടിലേ ഉള്ളുവെങ്കിലും പഞ്ചായത്തിലെ പ്യൂണ്‍ അസാദ്ധ്യനര്‍മ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു. ആനിന് ഇനി അവസരങ്ങള്‍ വന്നില്ലെങ്കിലും സഹോദരികളായി അരങ്ങിലെത്തിയവരെല്ലാം ഭാവിയുള്ളവരാണ്. ലാല്‍ ജോസിന്റെ ഈ ചിത്രം 50 ദിവസം പിന്നിട്ടില്ലെങ്കില്‍ അദ്ഭുതം.

Sunday, September 12, 2010

നമ്മടെ സേല്‍സ് മാന്മാര്‍ എന്ന് നന്നാവും

അമേരിക്കയില്‍ ടൂര്‍ പോയപ്പോള്‍ കാലിഫോര്‍ണിയയിലെ കണ്ടക്ടര്‍ എത്ര നന്നായി പെരുമാറി എന്ന് പറയാന്‍ ഞാന്‍ അമേരിക്കയില്‍ പോയിട്ടില്ല. ബോംബയിലെ തട്ട് കടക്കാരന്‍ എന്ത് നല്ലയാള എന്ന് പറയാന്‍ ഒരു തവണയെങ്കിലും ബോംബയില്‍ പോകണമല്ലോ. എന്നാല്‍ കേരളത്തിലെ കാര്യം പറയാം ഇവിടത്തെ സേല്‍സ് മാന്മാര്‍ ഒട്ടും മര്യടക്കാരല്ല. യെന്ത അവന്മാരുടെയൊക്കെ ഹുങ്ക്. ദാണ്ടെ ഒണ്ടാക്കി വച്ചിട്ടുന്റെട വേണങ്കി വാങ്ങീട്ടു പോട് എന്ന മട്ടാണ് പലര്‍ക്കും. കേരളത്തില്‍ തെക്കെന്നും വടക്കെന്നും ഭേദമില്ലാതെ ഇത് തന്നെ യാണ് സ്ഥിതി.
ഹോടലുകളില്‍ എങ്ങനെ മായം ചേര്‍ത്ത് പണമുണ്ടാക്കമെന്നതിന്റെ ഗവേഷണം നടത്തുമ്പോള്‍ ബുസ്കാര്‍ എങ്ങനെ അമ്പതു പൈസ കൊടുക്കാതിരിക്കാം എന്ന് ആലോചിക്കുന്നു. തുണിക്കടയില്‍ ചെന്നാല്‍ അതിലും രസമാണ് . അന്യ ഗ്രഹ ജീവികളോ എന്ന് സംസയിക്കാവുന്ന സാദനങ്ങളെ യാണ് പ്രതിഷ്ടിക്കുന്നത് . യെവട്ടകളുടെ താടിയും മുടിയും ഇപ്പൊ അഴിയുമേ എന്ന് പറഞ്ചു നില്‍ക്കുന്ന പാന്റ്സും കാണുമ്പോള്‍ ഒക്കാനമാണ് വരിക. ലവന്മാര് വലിയ സംബവങ്ങലാ. ഒരു റിട്ട. എന്ജിനിയരോ ഡോക്ടറോ ആകട്ടെ അവര്‍ ആസാക്കി വിടും.
ഇതു രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി കചോടക്കാര്യത്തില്‍ കൂടി കുറച്ചു മര്യാദ കാണിച്ചാല്‍ എത്ര നന്നായിരിക്കും.

Saturday, September 4, 2010

അങ്ങനെ കുട്ടന്‍ വലി നിര്‍ത്തി

പാല് കുടിക്കേണ്ട പ്രായത്തില്‍ സിഗരറ്റ് വലിച്ചു ലോകമാധ്യമങ്ങളില്‍ ഇടം നേടിയ ഇന്തോനേഷ്യന്‍ വാവ ആര്‍ധി റിസാല്‍ വലി നിര്‍ത്തി. ദക്ഷിണ സുമാത്രന്‍ ദീപായ മുസി ബന്യുഅസിന്‍ കാരനായ കുട്ടി ഇന്തോനേഷ്യയിലെ ജനത പുകവലിയെ എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ദ്രിഷ്ടാന്തമായിരുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആര്ടിയെതെടി ടോക്റെര്മാര്‍ എത്തി . വലിയ ബുദ്ടിമുട്ടില്ലറെ കുരുംപനെ കളിപ്പാട്ടങ്ങളിലെക്കെ ആകര്‍ഷിക്കാന്‍ അവര്ക് കഴിഞ്ഞു.

Monday, August 30, 2010

അമ്മയാണെ അന്ടാളിച്ചുപോയി

കൊല്ലത്ത് ആണ്‍ വേഷം കെട്ടിയ പെണ്ണിനെ പിടിച്ച വാര്‍ത്ത കേട്ട് കയ്യിലിരുന്ന സ്റ്റീല്‍ ഗ്ലാസ്‌ പോലും പൊട്ടിയേനെ. വല്ലാത്ത സാദനം തന്നെ. കടത്തിണ്ണയില്‍ കിടക്കുന്ന തൈക്കിലവിയെ വരെ റേപ് ചെയ്യുന്ന നാട്ടില്‍ ആനുങ്ങലോടൊപ്പം ഒരു യുവതി നാല് മാസം കഴിഞ്ഞു പോലും. ആ ആണുങ്ങളൊക്കെ ഇപ്പൊ ആരായി. സിഗരട് വലിച്ചോട്ടെ ബൈക്കും വിട്ടോട്ടെ എന്നാലും അങ്ങ് വിശ്വാസം വരുന്നില്ല...
അവളിങ്ങു പുറത്തിറങ്ങട്ടെ, എനിക്കൊരു എക്സ്ക്ലുസിവ് ഇന്റെര്‍വ് ഒപ്പിക്കണം. സത്യം പറഞ്ഹല്‍ റാണി സേഫ് ആയി നാലഞ്ചു കൊല്ലം കഴിഞ്ഞാല്‍ ഒരു പുസ്തകമെഴുതിയാല്‍ മതി രക്കാട് വില്പന കിട്ടും. മനോരമ തന്നെ പുബ്ലിഷും ചെയ്യും പിന്നെ ആരാന്ന വിചാരം. .. നിനക്ക് ഭാവിയുണ്ട് മകളെ

Sunday, August 29, 2010

ഒരു യക്ഷിയും എന്‍റെ ഓണവും

വേറെ വഴിയില്ലതെയാണ് തിരുവോണ നാളില്‍ വിനയന്റെ യക്ഷി കാണാന്‍ തീരുമാനിച്ചത്. ആദ്യമേ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു, എന്നാലും ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല. പാവം വിനയന്‍ ഇപ്പോളും പണ്ടത്തെ യക്ഷികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. അയാള്‍ക്ക് ഇപ്പോളും നായ ഊറി ഇടലും കറുത്ത പൂച്ചയും കാതടപ്പിക്കുന്ന അട്ടഹാസവും തന്നെ ഹോറോര്‍ സിനിമ. മനപൂര്‍വമായ മേനി പ്രടര്‍ശനമല്ലാതെ എന്റെര്‍തൈന്മേന്റ്റ് ഒന്നും ഇല്ല. വിലക്കില്ലാത്ത അഭിനേതാക്കള്‍ പരിചയക്കുറവു പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്നത് പോലെ തോന്നി. നായികയുടെ സരീരത്തില്‍ ഫോക്കസ് ചെയ്തതിനാല്‍ ചുറ്റുമുള്ള മനോഹര ദ്രിശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറമാന്‍ മറന്നും പോയി. എന്തായാലും ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ വേറിട്ട്‌ നില്‍ക്കുന്നു. കൂടുതല്‍ പേരെ യക്ഷി പിടിക്കതിരിക്കട്ടെ