Pages

Friday, June 17, 2011

യെന്നാലുമെന്റെ നിതിനേ...


ചില പ്രവൃത്തികളെ പ്രശംസിക്കാന്‍ പ്രശംസയ്ക്കുപോലും വാക്കുകള്‍പോരെന്നു തോന്നിപ്പോകും. അത്തരത്തിലൊരു തീരുമാനമാണ് മീററ്റിലെ ഒരു ഐ.ടി കമ്പനി സൂപ്പര്‍വൈസറായ നിതിന്‍ ത്യാഗിയെന്ന 21കാരന്‍ പയ്യന്‍ എടുത്തത്. കെട്ടിയപെണ്ണിനെ ആരെങ്കിലും നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത കണവന്‍മാരുള്ള ഈ നാട്ടില്‍തന്നെയാണ് താലി കെട്ടിയ പെണ്ണിനെ അവളുടെ കാമുകനു നല്‍കാന്‍ നിതിന്‍ തയ്യാറായിരിക്കുന്നത്.
കഥയല്‍പ്പം കുഴഞ്ഞ് അതൃമാന്‍ക്കയുടെ ദോശപ്പരുവത്തിലാണ്. ചുരുക്കി ചുരുക്കി കോല്‍മുട്ടായീന്റെ വലിപ്പത്തില് പറയാം. ചെക്കന്റെ മെച്ചൂരിറ്റിയും ചുറുചുറുക്കും കണ്ടിറ്റായിരിക്കണം അച്ഛനും അമ്മയും ഇരുപത്തിരണ്ടാം വയസില്‍ തന്നെ പെണ്ണുകെട്ടിക്കാന്‍ തീരുമാനിച്ചത്. ചെക്കന് പെണ്ണുനോക്കിയത് ഒരു പൊലീസ് എസ്.ഐയുടെ മോളെയാണ്. അപ്പന്‍ പോലീസായതുകൊണ്ടാകും പെങ്കൊച്ച് ഒരു ട്രെയിനി എസ്.ഐ കൊച്ചന്റെ കൂടെ അങ്ങട് പോയി. എന്തായാലും എസ്.ഐ വിട്ടില്ല അതാ നിക്ക്ന്ന് വീട്ടില് പൊരനെറഞ്ഞ് ഒന്നുകൂടി. ഐ.ടി ചെക്കന്റെ തലേല് അതിനെ പിടിച്ചുകൊടുക്കാന്ന് ഏറ്റു. അങ്ങനെ നിതിന്റെ ജീവിതത്തിലേക്ക് ആരതിയെന്ന പെണ്‍കുട്ടി കടന്നു വന്നു. ഇനിയാണ് ക്ളൈമാക്സ് എല്ലാരും മുറുക്കി പിടിച്ച് ഇരുന്നോളി. പ്പം പറയാം ബാക്കി.
ചേച്ചി വേലി ചാടിയെങ്കില്‍ അന്‍സത്തി ബിന്‍ലാദന്റെ പൊരേന്റെ മതില് വരെ ചാടാന്‍ പോന്നോളായിരുന്നു. ആരതി കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ ഒരു ചെറുക്കനുമായി ഏതോ ഒരുമ്പലത്തില്‍ വച്ച് കല്യാണം കഴിച്ചതാണത്രേ. അന്ന് തന്തപ്പടി മീശ പിരിച്ച് ചെക്കനേം പെണ്ണിനെയും കൈയ്യോടെ പിടികൂടിയതാണ്. നല്ല ബെസ്റ്റ് പൊലീസ് കുടുംബം.
എന്തായാലും ആരതി പുതുമണവാളനോട് കരഞ്ഞ് കാര്യം പറഞ്ഞ്. പെണ്ണിനെ മയക്കുവെടിവെച്ചാണത്രെ കല്യാണപന്തലിലേക്ക് എഴുന്നള്ളിയത്. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോഴേക്കും നമ്മുടെ കഥാനായകനിലെ ത്യാഗ സ്വരൂപനായ മമ്മൂട്ടി ഉണര്‍ന്നു. ഒരു രാഗിയങ്ങട് എട്ത്ത് പെണ്ണിന്റെ കൈത്തണ്ടേല് അങ്ങട് കെട്ടി, ചെക്കന്‍ ഓളെ പെങ്ങളാക്കി. മറ്റവന്റെകൂടെ ജീവിക്കാന്‍ അനുവദിക്കാമെന്നും സമ്മതിച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും നിതിന്റെ കുടുംബത്തിനും മകന്റെ പ്രവര്‍ത്തിയില്‍ അഭിമാനമാണ്.
പക്ഷേ ആരതീന്റെ വീട്ടുകാര്‍ ആ എസ്.ഐയും ടീമും ശര്യാക്കിത്തരാംന്ന്ള്ള സ്റ്റാന്റിലാണ്. എന്താവുംന്ന് ആര്‍ക്കറിയാം. മ്മക്ക് ഒന്നേ പറയാനുള്ളൂ പടച്ചോനേ നിതിന്നെ കാത്തോളീ...ന്ന്

ചെക്കന്‍ നല്ലബുദ്ധിയോടെ ചെയ്തതാണോ ഇതെന്ന് അറിയില്ല. ന്തായാലും ഓന് അപാര മൈലേജാണ് കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് 10 മണിക്കൂറിനകം 410 കമന്റാണ് വന്നത്. ഇനി ഇവനെ ഞാന്‍ കെട്ടാം ഞാന്‍ കെട്ടാമെന്ന് പറഞ്ഞ് പെമ്പിള്ളാര് ക്യൂ നില്‍ക്കും.

അപ്പം ഒള്ള ഭാര്യയെ പൊന്നുപോലെ നോക്കുന്ന നിങ്ങള് ആരായി.

No comments: