Pages

Monday, November 21, 2011

ഐഷാബി, എപ്പടി?


നമ്മുടെ രാജ്യമിന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങളില്‍ ഒന്നാണ് കഴിഞ്ഞയാഴ്ച ശുഭമായി പര്യവസാനിച്ചത്. മ്മളെ സ്വന്തം ആഷ് എന്നു പ്രസവിക്കുമെന്നു കണക്കുകൂട്ടി വിരലു തഴമ്പിച്ച അപ്പൂപ്പന്‍മാരുടെയെല്ലാം പല്ലില്ലാത്ത മോണകളില്‍ പുഞ്ചിരി പരത്തിക്കൊണ്ടു അവള്‍ എത്തി ബേഠി ബി.
അടുത്ത പ്രശ്നം നമ്മുടെ സച്ചിന്റെ നൂറാം സെഞ്ച്വറിയാണ്. അതു മിക്കവാറും നാളെയോ മറ്റന്നാളോ ഉണ്ടാവുമെന്നു നമ്മുടെ മാധ്യമങ്ങള്‍ പാടാന്‍ തുടങ്ങിയിട്ടു നാളുകുറെ ആയി. സച്ചിനിന്നു സെഞ്ചുറിയടിക്കുമെന്നു പത്രത്തില്‍ കൊടുത്താല്‍ കാലുതല്ലിയൊടിക്കുമെന്നു പറഞ്ഞു കോളുകള്‍ വരുന്നുണ്ടെന്നാണു രഹസ്യ വിവരം. പക്ഷേ ഒരു കാര്യമുണ്ട് അതിനുശേഷം ഇന്ത്യയില്‍ പത്തുരൂപയ്ക്കു ലിറ്റര്‍ പെട്രോളു കിട്ടും. ഗ്യാസു വേണോ ഗ്യാസേന്നു ചോദിച്ചു ചുവന്ന കുപ്പായമിട്ട അണ്ണന്‍മാര്‍ കുറ്റി വെറുതെ തരും. റോട്ടിന്‍ വക്കത്തെ മ്യൂസിക്കല്‍ ടാപ്പ് തുറന്നാല്‍ പിന്നെ തിളപ്പിച്ച പാലാണു കിട്ടുക.
എന്തായാലും കാര്യങ്ങള്‍ പിന്നെ ജോറാണ്. അതിനിടെയാണു നമ്മുടെ കൊച്ചന്‍ ബച്ചനൊരു ആധി. ധബഠി ബി ക്കൊരു പേരു വേണ്ടേ. അണസ കൊണസ പേരൊന്നും പോര. എ യില്‍ തുടങ്ങണം. വട്ടം വേണമെന്നു നിര്‍ബന്ധമില്ലെങ്കിലും കേട്ടാല്‍ ആരും ഒന്നു ഞെട്ടണം.
ഇതു കേട്ടപ്പളാണ് ഞമ്മളെ മറിയുമ്മാന്റെ ബിരിയാണീന്റെ ഉപ്പുനോക്കുന്ന നാക്കില് അസ്സലൊരു പേരു വന്നത്. ഐഷാ ബി!
എന്താ ഒരു പേര്. ഐശ്വര്യയുടെയും അഭിഷേകിന്റെയും എ കിടക്കുന്നു, അമിതാ ബച്ചന്റെ ബിയുണ്ട്്. ധപാരാത്തതിനു സല്‍മാന്റെ എസും പേരിലുണ്ടല്ലോ. മറിയുമ്മ ചോറ്റിന്റെ പശ കൂട്ടി ഒട്ടിച്ച് കത്തി പെട്ടീല്ട്ട്ക്ക് എന്താവുംന്ന് ആര്‍ക്കറിയ

Friday, June 24, 2011

ദിവ്യ ഗര്‍ഭം


ഏഷ്യ എന്ന വന്‍കരയിലെ ഇന്ത്യയെന്നൊരു രാജ്യത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരു പെരുത്ത രാജ്യം തന്നെയാണത്. 120 കോടി ആളുകളും മറ്റുമാണ് അവിടെ പാര്‍ക്കുന്നത്. ഈ രാജ്യത്തെ പ്രത്യേകതയെന്തെന്നാല്‍ ഇവിടെ പ്രത്യുത്പാദനം നടക്കുന്നത് വിത്തുമുളച്ചിട്ടാണെന്നുള്ളതാണ്.
ഓരോ വീട്ടിലെയും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും കല്യാണപ്രായമായെന്നു തോന്നിയാല്‍ അവരുടെ മാതാപിതാക്കള്‍ ഇവരെ തൊട്ടടുത്തുള്ള ഫോറസ്റ്റിലേക്ക് പറഞ്ഞുവിടും. ഫോറസ്റ്റിലിരുന്ന് വെടിപറയുക, മണ്ണപ്പം ചുടുക എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന വിനോദം. ഈ വനവാസത്തിനു പക്ഷേ ഒരു ലക്ഷ്യമുണ്ട്. ആ ഘോരഫോറസ്റ്റിലെ ഒരു പ്രതിമ കണ്ടുപിടിക്കലായിരിക്കും ചെറുക്കന്റെയും പെണ്ണിന്റെയും പ്രധാന ജോലി. അതിനെ കണ്ടുപിടിച്ചാലേ അവര്‍ക്ക് സന്താന പരമ്പരയ്ക്കുള്ള ഭാഗ്യം ലഭിക്കൂ.
അങ്ങനെ കണ്ട അണ്ടന്റെയും അടകോടന്റെയും പ്രതിമയൊന്നും കണ്ടുപിടിച്ചിട്ട് കാര്യമില്ല. പ്രതിമയ്ക്ക് മഞ്ഞ കണ്ണുണ്ടായിരിക്കണമെന്ന് മാത്രമല്ല, കാക്ക കാഷ്ടം പോയിട്ട് കാക്കയുടെ പൂടപോലും ഏല്‍ക്കാത്തതുമായിരിക്കണം. അങ്ങനെയുള്ള പ്രതിമ കണ്ട്പിടിച്ച് ആണും പെണ്ണും ഉടുതുണിയില്ലാതെ നുറ്റൊന്ന് ഏത്തമിട്ടാല്‍ പ്രതിമയുടെ വായില്‍ നിന്ന് ഒരു കറുത്ത ആപ്പിള്‍ പുറത്ത് വരും. ഈ ആപ്പിള്‍ 37 ആയി മുറിച്ച് അതിലെ 21ാമത്തെ കഷണം ഒറ്റക്കണ്ണനായ പട്ടിക്കുകൊടുക്കണം. എന്നിട്ട് 32ാമത്തെ കഷണം തൊട്ടടുത്ത പൊട്ടക്കിണറ്റില്‍ തള്ളണം. ആ കിണറ്റില്‍ നിന്നാണ് പത്തുമാസം കഴിഞ്ഞ് കുട്ടി പൊന്തി വരിക.
ഇങ്ങനെയുള്ള നാടാണെന്ന് മനസ്സിലായല്ലോ. അങ്ങനെയിരിക്കുമ്പോഴാണ്. അവിടെ ഒരു നടിക്ക് ആദ്യമായി ഗര്‍ഭമുണ്ടാകുന്നത്, അതും നൂറ്റിരണ്ടാമത്തെ വയസ്സില്‍. ചില്ലറക്കാരിയൊന്നുമല്ല ഈ നടി. മഹാമാമുനി അമിതോഘോഷന്റെ മകന്റെ മകളാണ്. തന്നെയുമല്ല, ഒരു ഫോര്‍മര്‍ അപ്സരസും.
നടിയുടെ ദിവ്യഗര്‍ഭ വാര്‍ത്തയറിഞ്ഞ് മാമുനി സന്തോഷാധിക്യത്താല്‍ മതി മറക്കുകയാണ്. ദിവ്യഗര്‍ഭത്തിന് എന്നേ പേറ്റന്റ് ലഭിക്കേണ്ടിയിരുന്ന അസ്പരസിന്റെ ഒരു ഫോര്‍മര്‍ കാമുകന്‍ പറഞ്ഞത് കുട്ടിയുടെ ചാച്ചയാണ് ഞാനെന്നാണ്. അസ്പരസ് ഒരു ഏഴെണ്ണത്തിനെയെങ്കിലും പെറണമെന്ന അഭ്യര്‍ത്ഥനയും മൂപ്പര്‍ക്കുണ്ട്.
വാര്‍ത്തകേട്ട് രാജ്യത്തെ രാജാവിന് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. അദ്ദേഹം അസ്പരസിന്റെ ഭര്‍ത്താവിനെ വിളിപ്പിച്ചിരിക്കയാണ് എങ്ങനെ ഇബിലീസുകളെ പോറ്റാമെന്ന് അങ്ങേര് പഠിപ്പിച്ചുകൊടുക്കാമത്രെ.

Monday, June 20, 2011

ഞമ്മളെ സ്വന്തം കര്‍ലക്കുട്ടായി


ങ്ങള് കപ്പലണ്ടി മുട്ടായി, കടലമുട്ടായീന്നൊക്കെ വിളിക്ക്ന്ന് സാന്നം ഞമ്മക്ക് കര്‍ലക്കുട്ടായി ആണ്. ഈ കര്‍ലക്കുട്ടായിക്ക് എത്രമാതിരി കഥ പറയാന്‍ണ്ട്ന്നാ വിശാരം. ഈ നൊസ്റ്റാള്‍ജിയന്നൊക്കെ പറയ്ന്ന്ണ്ടല്ലോ പലര്‍ക്കും ഈ കര്‍ലക്കുട്ടായി കാണുമ്പം അത് താനേ വരും. ങ്ങള് മണലാരണ്യങ്ങളില്‍ ഷെയ്ക്കിന്റെ ഒട്ടകത്തിന്റെ പല്ലെണ്ണുന്നോനോ സായിപ്പിന്റെ കമ്പ്യൂട്ടറ്മ്മലെ എലീനെപ്പിടിക്കുന്നോനോ ഒന്നും അല്ലെങ്കില്‍ കാപ്പിരീന്റെ നാട്ടില്‍ പൊന്ന് കുയ്ച്ച് നോക്ക്ന്നോ ആരെങ്കിലും ആകട്ടെ ഒരു കണ്ടം കര്‍ലക്കുട്ടായി ഒന്ന് കാട്യോക്കി അപ്പംക്കാണ പൈയ്ക്കുട്ടി അക്ട് കണ്ടമായിരി ങ്ങളെ ഓര്‍മ നൊസ്റ്റാള്‍ജിയേന്റെ പിന്നാലെ പായ്ന്നത്.
കൊറെ ചില്ലറപ്പൈസേന്റെ കണക്ക് പറയാനുണ്ടാകും ഈ കര്‍ലക്കുട്ടായിക്ക്. കോയാലിക്കാന്റെ കുമിട്ടി പീട്യേല് തണ്ത്ത് കെടന്ന് ഒര്‍ങ്ങുന്ന കര്‍ലക്കുട്ടായീനെ കണ്ടിറ്റാണ് ഞമ്മള് പള്ളിക്കൂടത്തില്‍ പോകുന്നത് തന്നെ. അന്ന് പത്തീസീം മറ്റുമൊക്കേ ഉണ്ടാരുന്നുള്ളൂ ഈ സാന്നത്തിന്. ദെവസം രണ്ടെണ്ണെങ്കിലും കിട്ടാതെ ഞമ്മക്ക് കാസില് ഇരുപ്പുറക്കില്ലായിരുന്നു. ജനഗണ കയിഞ്ഞ് ടിംടിം അടി തുടങ്ങുമ്പള്‍ത്തേക്കും കോയാലിക്കാന്റടുത്ത് ഞമ്മള്‍ ഹാജറുവക്കും.
കഥകള് ബേറീംണ്ട് പറയാന്‍ ബീയാത്തും കുഞ്ഞാലീം തമ്മില് മൊഹബത്തിലായതും കര്‍ലക്കുട്ടായി കൊണ്ടല്ലേന്ന്. ഓന്‍ ബാപ്പാന്റെ കൊപ്പര കൊറെ കട്ടിറ്റാണെങ്കിലും ഓള്‍ക്ക് ദെവസും മുട്ടായി ബാങ്ങി കൊടുക്കേനും. അയിനെക്കൊണ്ട് ഓന് പെണ്ണ് തെരയണ്ടി വന്നില്ല.
ഈ കര്‍ലക്കുട്ടായികൊണ്ട് ഞമ്മള് എത്ര തല്ല്ന്ന് കയ്ച്ചിലായിക്ക്ന്ന് ന്നറിയോ. ജഗള സബൂറാക്കാന്‍ ബെസ്റ്റ് സാന്നാ ഈ കര്‍ലക്കുട്ടായി അറിയ്വോ. അന്ന് നാസറ് ശങ്കറ്ന്റെ കാല്മ്മല് ബെഞ്ച് തള്ളിട്ട്ന്ന് പര്‍ഞ്ഞ് എമ്മായിരി കച്ചറ്യേന്യും. ബെഞ്ച് ഞമ്മളോട് ബീണതാണ്ന്ന് ഞമ്മക്കല്ലേ അറ്യോള്ളൂ. എന്തായാലും രണ്ടിന്റീം തൊള്ളേല് കര്‍ലക്കുട്ടായി തിര്കീറ്റാണ് അന്ന് ഞമ്മള് കയ്ച്ചിലായത്. അങ്ങനെ എത്രയെത്ര കഥകള്.

Friday, June 17, 2011

യെന്നാലുമെന്റെ നിതിനേ...


ചില പ്രവൃത്തികളെ പ്രശംസിക്കാന്‍ പ്രശംസയ്ക്കുപോലും വാക്കുകള്‍പോരെന്നു തോന്നിപ്പോകും. അത്തരത്തിലൊരു തീരുമാനമാണ് മീററ്റിലെ ഒരു ഐ.ടി കമ്പനി സൂപ്പര്‍വൈസറായ നിതിന്‍ ത്യാഗിയെന്ന 21കാരന്‍ പയ്യന്‍ എടുത്തത്. കെട്ടിയപെണ്ണിനെ ആരെങ്കിലും നോക്കുന്നതുപോലും ഇഷ്ടപ്പെടാത്ത കണവന്‍മാരുള്ള ഈ നാട്ടില്‍തന്നെയാണ് താലി കെട്ടിയ പെണ്ണിനെ അവളുടെ കാമുകനു നല്‍കാന്‍ നിതിന്‍ തയ്യാറായിരിക്കുന്നത്.
കഥയല്‍പ്പം കുഴഞ്ഞ് അതൃമാന്‍ക്കയുടെ ദോശപ്പരുവത്തിലാണ്. ചുരുക്കി ചുരുക്കി കോല്‍മുട്ടായീന്റെ വലിപ്പത്തില് പറയാം. ചെക്കന്റെ മെച്ചൂരിറ്റിയും ചുറുചുറുക്കും കണ്ടിറ്റായിരിക്കണം അച്ഛനും അമ്മയും ഇരുപത്തിരണ്ടാം വയസില്‍ തന്നെ പെണ്ണുകെട്ടിക്കാന്‍ തീരുമാനിച്ചത്. ചെക്കന് പെണ്ണുനോക്കിയത് ഒരു പൊലീസ് എസ്.ഐയുടെ മോളെയാണ്. അപ്പന്‍ പോലീസായതുകൊണ്ടാകും പെങ്കൊച്ച് ഒരു ട്രെയിനി എസ്.ഐ കൊച്ചന്റെ കൂടെ അങ്ങട് പോയി. എന്തായാലും എസ്.ഐ വിട്ടില്ല അതാ നിക്ക്ന്ന് വീട്ടില് പൊരനെറഞ്ഞ് ഒന്നുകൂടി. ഐ.ടി ചെക്കന്റെ തലേല് അതിനെ പിടിച്ചുകൊടുക്കാന്ന് ഏറ്റു. അങ്ങനെ നിതിന്റെ ജീവിതത്തിലേക്ക് ആരതിയെന്ന പെണ്‍കുട്ടി കടന്നു വന്നു. ഇനിയാണ് ക്ളൈമാക്സ് എല്ലാരും മുറുക്കി പിടിച്ച് ഇരുന്നോളി. പ്പം പറയാം ബാക്കി.
ചേച്ചി വേലി ചാടിയെങ്കില്‍ അന്‍സത്തി ബിന്‍ലാദന്റെ പൊരേന്റെ മതില് വരെ ചാടാന്‍ പോന്നോളായിരുന്നു. ആരതി കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ ഒരു ചെറുക്കനുമായി ഏതോ ഒരുമ്പലത്തില്‍ വച്ച് കല്യാണം കഴിച്ചതാണത്രേ. അന്ന് തന്തപ്പടി മീശ പിരിച്ച് ചെക്കനേം പെണ്ണിനെയും കൈയ്യോടെ പിടികൂടിയതാണ്. നല്ല ബെസ്റ്റ് പൊലീസ് കുടുംബം.
എന്തായാലും ആരതി പുതുമണവാളനോട് കരഞ്ഞ് കാര്യം പറഞ്ഞ്. പെണ്ണിനെ മയക്കുവെടിവെച്ചാണത്രെ കല്യാണപന്തലിലേക്ക് എഴുന്നള്ളിയത്. കഥയെല്ലാം കേട്ടുകഴിഞ്ഞപ്പോഴേക്കും നമ്മുടെ കഥാനായകനിലെ ത്യാഗ സ്വരൂപനായ മമ്മൂട്ടി ഉണര്‍ന്നു. ഒരു രാഗിയങ്ങട് എട്ത്ത് പെണ്ണിന്റെ കൈത്തണ്ടേല് അങ്ങട് കെട്ടി, ചെക്കന്‍ ഓളെ പെങ്ങളാക്കി. മറ്റവന്റെകൂടെ ജീവിക്കാന്‍ അനുവദിക്കാമെന്നും സമ്മതിച്ചുകൊടുത്തിട്ടുണ്ട്. എന്തായാലും നിതിന്റെ കുടുംബത്തിനും മകന്റെ പ്രവര്‍ത്തിയില്‍ അഭിമാനമാണ്.
പക്ഷേ ആരതീന്റെ വീട്ടുകാര്‍ ആ എസ്.ഐയും ടീമും ശര്യാക്കിത്തരാംന്ന്ള്ള സ്റ്റാന്റിലാണ്. എന്താവുംന്ന് ആര്‍ക്കറിയാം. മ്മക്ക് ഒന്നേ പറയാനുള്ളൂ പടച്ചോനേ നിതിന്നെ കാത്തോളീ...ന്ന്

ചെക്കന്‍ നല്ലബുദ്ധിയോടെ ചെയ്തതാണോ ഇതെന്ന് അറിയില്ല. ന്തായാലും ഓന് അപാര മൈലേജാണ് കിട്ടിയത്. ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് 10 മണിക്കൂറിനകം 410 കമന്റാണ് വന്നത്. ഇനി ഇവനെ ഞാന്‍ കെട്ടാം ഞാന്‍ കെട്ടാമെന്ന് പറഞ്ഞ് പെമ്പിള്ളാര് ക്യൂ നില്‍ക്കും.

അപ്പം ഒള്ള ഭാര്യയെ പൊന്നുപോലെ നോക്കുന്ന നിങ്ങള് ആരായി.

Wednesday, June 15, 2011

ഗോവിന്ദച്ചാമി മോചിതനാകുമോ


പത്രം വായിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ കാണാന്‍ തുടങ്ങിയ വാക്കുകളാണ് ബലാത്സംഗവും സ്ഫോടനവും. ഉച്ചാരണത്തിലെ ബുദ്ധിമുട്ടായിരിക്കാം ഈ വാക്കുകള്‍ പണ്ടേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബലാത്സംഗത്തിന്റെ അര്‍ത്ഥം മുതിര്‍ന്നവര്‍ മറച്ചു പിടിച്ചപ്പോഴേ തോന്നി അത് വലിയവര്‍ക്കുള്ളതാണെന്ന്. പിന്നീട് അര്‍ത്ഥം അറിയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ വാര്‍ത്തപോലും വായിക്കാതെ വിട്ടില്ല. പൈശാചികമായ ഒരു ചൊറിച്ചിലിന്റെ ദാഹം തീര്‍ക്കലായിരിക്കാം അത്.
പിന്നീട് പത്രത്തിലെ ജോലി പത്രത്തിലെത്തിയപ്പോള്‍ ബലാത്സംഗവും പീഡനവുമെല്ലാം ഞങ്ങള്‍ക്ക് സെന്‍സേഷണല്‍ വാര്‍ത്തകളായി. ആവശ്യത്തിന് എരിവും പുളിയും കൈയില്‍ നിന്ന് ഇട്ട് എഴുതുന്നതില്‍ ഒരു മനസ്താപവും തോന്നിയില്ല. മറ്റെല്ലാം മറന്നാലും ഇന്ന പീഡന വാര്‍ത്തയുടെ ഫോളോ അപ്പ് മറക്കാതെ സൂക്ഷിച്ച് സപ്ളിമെന്റ് ചെയ്യുമായിരുന്നു. അവ ആരും വായിക്കാതെ വിടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ വാര്‍ത്ത കൈയിലെത്തിയതുമുതല്‍ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കിയ സംഭവമാണ് സൌമ്യയുടെ കൊലപാതകം. ആരാണ് അക്രമിയെന്നും കുട്ടിയുടെ നിലയെന്തെന്നുമൊന്നും അറിയില്ലായിരുന്നെങ്കിലും കുട്ടി രക്ഷപ്പെടണേ എന്നായിരുന്നു പ്രാര്‍ത്ഥന. സൌമ്യയുടെ മരണം പിന്നീട് കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലേക്കാണ് നയിച്ചത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കൈകളില്‍ എത്തികൊണ്ടിരുന്നു. ശരിക്കും മടുത്തുപോയി. ഉറക്കം അപഹരിക്കുമാറായിരുന്നു ആ കുട്ടിയുടെ മരണം.
പിന്നീട് പ്രതി ഗോവിന്ദച്ചാമിയുടെ രൂപം മനസ്സില്‍ കാലന്റേതിനു സമാനമായാണ് രൂപമെടുത്തത്. അല്ലെങ്കിലും ഒരു മനുഷ്യനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല അയാള്‍ ചെയ്തു കൂട്ടിയിരിക്കുന്നത്. ചോര കണ്ടാല്‍ അറയ്ക്കാത്ത മനുഷ്യന്‍മാരുണ്ടാകുമോ. ചോര വാര്‍ന്നൊലിക്കുന്ന മൃതപ്രായമായ ശരീരത്തെയാണ് അയാള്‍ പിച്ചി ചീന്തിയത്.
സൌമ്യയുടെ ചുണ്ടും മാറിടവും അയാള്‍ കടിച്ചെടുത്തിരുന്നു എന്ന ഒരൊറ്റ കാര്യം മതി അയാളിലെ മൃഗത്തിന്റെ ആഴമറിയാന്‍.
ആ ഗോവിന്ദച്ചാമിക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എത്തിയതോ ബി.എ ആളൂരിനെപ്പോലുള്ള പ്രമുഖരായ അഞ്ചു വക്കീലന്‍മാര്‍. വക്കീലമ്മാരോട് ഒന്നു ചോദിച്ചോട്ടെ. നിങ്ങള്‍ കള്ളന്‍മാരെ രക്ഷിച്ചോളൂ, അഴിമതിക്കാരെ വെള്ളപൂശിക്കോളൂ. കാശുണ്ടാക്കാന്‍ എത്ര വേണമെങ്കിലും കള്ളം പറഞ്ഞോളൂ. എങ്കിലും നിങ്ങള്‍ക്കുമില്ലെ മനസ്സാക്ഷി. കേരളം മുഴുവന്‍ മരിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആ നരാധമനുവേണ്ടി തന്നെ നിങ്ങള്‍ക്ക് വാദിക്കണോ
നീ പുറത്തുവന്നാലും ജീവിക്കാമെന്ന് കരുതണ്ട ചാമീ, കൃഷ്ണപ്രിയ സംഭവം നമുക്ക് മുന്നലുണ്ടല്ലോ... ആരുടെയെല്ലാം കൈകള്‍ പൊങ്ങുമെന്ന് നമുക്ക് കണ്ടറിയാം.

Saturday, June 11, 2011

പ്രാതലിനെന്താ രാജാ കേക്കോ കനി ജിലേബിയോ


നമ്മുടെ നാടന്‍ ബേക്കറികളിലെ ഫുഡ് കഴിച്ചുമടുത്തോ, വിഷമിക്കണ്ട നിങ്ങളുടെ രസനയുടെ മുകുളങ്ങളെ തഴുകിയുണര്‍ത്താന്‍ വി.ഐ.പി ഫുഡ് ലഭിക്കാന്‍ പോകുന്നു. എന്ത് വി.ഐ.പിയെന്ന് ഓര്‍ത്ത് വിഷമിക്കണ്ട. നമ്മുടെ മുന്‍മന്ത്രിയും എം.പിയുമൊക്കെ താമസിക്കുന്ന തീഹാര്‍ ജയിലില്‍നിന്നാണ് ഫുഡെത്താന്‍ പോകുന്നത്. അതാകുമ്പോള്‍ നല്ല അഴിമതിയുടെ സ്വാദും കോടികളുടെ നറുമണവുമുണ്ടാകുമല്ലോ.
ടി.ജെ സ്പെഷ്യല്‍ പ്രൊഡക്ടുകള്‍ ഇനി മുതല്‍ കേന്ദ്രീയ ഭണ്ഡാര്‍ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ഇവര്‍ക്ക് ഇത് പുത്തന്‍ ഏര്‍പ്പാടൊന്നുമല്ല. പക്ഷേ, കനിയും രാജയുമൊക്കെ വന്നശേഷം പരിപാടിയുടെ ജോറൊന്നു കൂടിയിട്ടുണ്ട്. കോടികളുടെ കച്ചവടം നടത്താനാണ് ജയിലധകൃതര്‍ ലക്ഷ്യമിടുന്നത്. ഇനിയെന്തായാലും കനിമൊഴി കുമാരി അകത്തായതിന്റെ സങ്കടത്തില്‍ കഴിയുന്നവര്‍ക്ക് കനി സ്പെഷ്യല്‍ ലഡുവൊക്കെ കഴിച്ച് പച്ചവെള്ളം കുടിച്ച് കിടക്കാം

Wednesday, June 8, 2011

പത്രക്കാരന്റെ മഴ


പടച്ചോനെ എന്തൊരു മഴ്യാണ്. ഞമ്മക്ക് കുളിര്‍ന്നിട്ട് വയ്യ. റോഡെല്ലം തോടായ്ക്ക്ണ്. ശരിക്ക് ഒരു തോണി വേണം റോട്ട്മ്മക്കൂടെ പോകാന്‍. തവളകള് ഒച്ചിണ്ടാക്ക്ന്നത്കൊണ്ട് ഞമ്മക്ക് സ്വൈരായിട്ട് ഒരു എക്സ്ക്ളൂസീവ് അടിക്കാന്ള്ള മൂഡ് കിട്ടിണില്ല. കടം പറഞ്ഞ് കട്ടന്‍ കുടിക്ക്ന്ന കോയാലിക്കാന്റെ പീട്യേല് വെള്ളം കയറ്വേന്‍ ചെയ്ത്. അതെനി എന്നായ്ക്കും തൊറക്വ.
ഇതൊക്കെ സഹിക്ക, ഞമ്മളെ തുണി ഒണങ്ങൂലാന്ന്ള്ളതാണ് ഏറ്റും വല്യ കൊയപ്പം. അടീല് ഉട്ക്ക്ന്നത്ന്റെ കാര്യാണ് ഇതില് ഒന്നാന്തരം. മഴവന്നാപ്പിന്നെ എയര്‍ ഹോളൊന്നും കണക്കാക്കാത്തതാണ് നല്ലത്. കിട്യേത് ഇട്വ. ഇങ്ങനെ എടങ്ങേറായിരിക്കുമ്പളാണ് ഞമ്മക്ക് ഒരു പുത്തി തോന്ന്യേത്. ഒരു വിള്യാണ് കാലവസ്ഥേന്റെ മൂപ്പരെട്ത്തേക്ക്. ഓര് പറയ്ന്നത് രണ്ടീസം ജോറ് മഴ്യാന്നാണ്. ഞമ്മള് നേരെ കൊട്ത്ത് ഒന്നാംപേജ്ത്തന്നെ ആരും പൊറത്തെറങ്ങെണ്ട മഴയത്ത് ഒലിച്ച് പോകൂംന്ന് പറഞ്ഞ്റ്റ്. പിറ്റേന്ന് രാവിലെ തൊടങ്ങ്യ വെയിലാണ്. അള്ളള്ളോ. ഇജാതി വെയിലത്ത് ആനന്റെ പള്ളവരെ പൊള്ളപ്പോകും. ഞമ്മളെ നാലായ്ച കെഴ്കാണ്ട്ട്ട ജീന്‍സെട്ത്ത്ട്ട് കെയ്കി. അത് പപ്പടം പോലെ ഒണങ്ങി.
ഇപ്പം വെയിലിന്റെ ചൂടാണ് സഹിക്കാന്‍ പറ്റാത്തത്. ഞമ്മള് അടീലിട്ന്നത് ആറെണ്ണം ഒണക്കി വച്ച്ക്ക്ന്ന്. പോരാത്തേന് ഞമ്മളെ എ.സിന്റെ നട്ട് ത്തിരി ലൂസാണേ പഴയ തണ്പ്പില്ല ഏത്. എല്ലത്തിനും തന്നെ ഒറ്റമൂലിണ്ട്. കേരളത്തിലെ മഴ അറബിക്കടലില് പണ്ടാരടങ്ങീന്നും ഇനി വെയിലായിരിക്കുമെന്ന് ഞമ്മള് വാര്‍ത്തകൊട്ക്കാന്‍ പോക്വാണ്. നാളെ വെള്ക്കുമ്പളത്തേക്കും ങള് കണ്ടോ എന്താകുംന്ന്!

Sunday, May 29, 2011

ഞമ്മക്കും കിട്ടണം സീറ്റ്


യെന്ത് തെരക്കാണപ്പാ... കാല് കുത്താന്‍ എടല്യ. ഞാറായ്ച്യായിറ്റുംകൂടി ഒരു കൊറവൂല്യ. ആള്ങ്ങനെ എരച്ച് കേറ്വല്ലെ, കൊറേണ്ണം സീറ്റില്, പിന്നെകൊറേ നെലത്ത് ചെലേറ്റിങ്ങള് ഡോറിന്റട്ത്തുംണ്ട്. ഇയിന്റെടേക്കൂട്യാണ് ചായ് ചായ് കാപ്പി കാപ്പി എന്ന് വിളിച്ച് വേറീം ആള്‍ക്കാര്. ആരാണപ്പാാ ഓരോ മിനിറ്റിലും ചായകുടിക്കാന്‍ പോണത്. എങ്ങന്യെങ്കിലും ഒരു സീറ്റിന്റെ സൈഡില്‍ ചന്തി വെക്കാന്‍ നോക്കുമ്പളത്തേക്കും ഓന്‍ ചായീ കുണ്ട് വന്ന് എണീപ്പിക്കും. ഹലാക്കിലെ പഹേമ്മാര് തന്നെ.
ചെറ്യ ചെക്കനാ ആറ്ലോ ഏഴിലെറ്റേക്ക്യും ന്നിറ്റെന്താ.. ഇത്തിരി നീങ്ങാന്‍ പര്‍ഞ്ഞാ കേക്കൂല. ലാസ്റ്റ് പറയേണ്ടി വന്നു, മോനേ ഇത് അന്റെ ഉപ്പൂപ്പാന്റെ വകിള്ളതല്ലാന്ന്. എന്തായാലും കാര്യണ്ടായി. ഞമ്മക്ക് ചന്തി ബെക്കാന്‍ കഷ്ടി മൂന്നടി സീറ്റ് കിട്ടി. ഹാവൂ ച്ചിരി ആശ്വാസായി. നി ഒരു ചായ വാങ്ങിക്കുടിക്കാം. ഒരു പയംപൊരീം ആയിക്കോട്ടെ. ആള്ക്കാര് കേര്ന്നേന് ച്ചിരീ കൊറവില്ലട്ടോ, ഇവരൊക്കെ എങ്ങോട്ട് പോണേക്ക്യും?.
അള്ള വര്ന്നത് ഒരു മുത്ക്കനാണല്ലോ, ഇല്ല ഞമ്മള് കണ്ടിറ്റില്ല, ഞമ്മള് ഒറങ്ങ്വല്ലെ, അയാള് സ്ഥലം കിട്ട്വോന്ന് തപ്പ്വാന്തോന്ന്. ഇല്ല മൂപ്പരേ ഞമ്മള് ഒരു പൈസക്ക് വിട്ടുതരൂല്ല. ആ അയാള് നെല്‍ത്തിരിക്കാന്‍ തൊടങ്ങി. അല്ലേലും വയസാന്‍ കാലത്ത് ഒരുത്തീല് അടങ്ങി ഒതുങ്ങി ഇരിക്കണം.
അള്ളോ ഓക്ക് എത്ര പിള്ളറാ.. ചെക്കന്‍ മടീലിരിക്കാന്‍ള്ള പരിപാടീലാണ്. മാണ്ട മോനേ അന്റെ പൂതി നടക്കൂല. ചെക്കനെ തള്ളിട്ടത് ഞമ്മളല്ലട്ടോ. ഓള് ചോയിക്യാ കാക്കാ ത്തിരി നീങ്ങ്വോ ചെറ്യ കുട്ട്യാ കയിമ്മല് ന്ന്. അയിന് ഞമ്മളെന്താക്കണം ഹല്ലേ, ഇതൊക്കെ ഇണ്ടാക്കുമ്പം ആലോയിക്കണേ!

Saturday, May 21, 2011

ഞങ്ങള്‍ സ്ത്രീ സംരക്ഷകര്‍


ലവളെ കണ്ടാലേ അറിയാം വശപ്പിശകാണെന്ന്. ഒരു നിപ്പും ഭാവവും നോക്കണം പ്രിയങ്കാ ചോപ്രയാന്നാ വിചാരം. ഇച്ചിരി തൊലി വെളുപ്പുള്ളേന്റെ ഹൂങ്ക് തന്നെ അല്ലാതെന്താ. മുന്നിലെ കമ്പീമ്മലങ്ങനെ ഒട്ടി നിക്വല്ലെ. അല്ല കണ്ടാല്‍ ഏതാണുങ്ങളും നോക്കിപ്പോകും. ഓരെ കുറ്റം പറയാന്‍ പറ്റില്ല. പറയാണെങ്കില് ആ ചെക്കനും അത്ര മോശൊന്നും അല്ല. ഏതോ വല്യ വീട്ടില്യാന്ന് ഓന്റെ കുപ്പായം കണ്ടാലറിയാം.
ഓളെ ബ്ളൌസിന്റെ കയ്ത്ത് താന്ന് തന്ന് ന്റപ്പോ, ചെക്കന് ചെറ്യേ പൂതി. ഓനൊന്ന് തൊട്ട് നോക്കി. ഓള് തട്ടിക്കാള്ഞ്ഞ്ന്ന്. ഓന്‍ വിട്വോ ഓന്‍ ഓളെ മേലേക്ക് ചായാന്‍ തൊടങ്ങി. ഓള് ചാണത്തിലെറ്റം ചവിട്യമായിരി മാറി മാറി നിന്നു. ഞാള് തൊക്കെ കാണ്ന്ന്ണ്ടേ, ഞാള് മാത്രല്ല എല്ലാരും. ഈ തൊട്ടു തൊട്ടില്ലാക്കളി തുടങ്ങിയിട്ട് കൊറെ നേരം കയിഞ്ഞ്.
ഞമ്മക്ക് ചോയിക്കാന്‍ തോന്നി അല്ല മോളേ ഞ്ഞി ങ്ങനെ എറക്കി വെട്ടീറ്റെല്ലെ ഓന്‍ അന്നെ അല്‍ക്കൊയ്ത്താക്ക്ന്നത്ന്ന്. പിന്നെ വിട്ടേച്ച്. പക്ഷേ ഓന്‍ വിട്ടില്ല. ഓന്റെ കയ്യി പോയി പ്പോയി.... അപ്പളാണ് ഓള് ശീലാബതി ചമഞ്ഞ് ഒച്ചയിടാന്‍ തൊടങ്ങീത്. നോക്കണേ ബാക്കിള്ളോര്‍ക്കും സുയിപ്പ്ണ്ടാക്കാനായിറ്റ്.
ഓന്‍ ഓളെ ഒന്നങ്ങ് കൊട്ത്ത് മോന്തക്ക്വന്നെ. പക്ഷേങ്കില് ഓള് ജഗലായിന്യും ഓള് ഓന്റെ കരണത്തും ഒന്നങ്ങ് പൊകച്ചു. അള്ള ഞമ്മക്ക് ഉഷാറ് വന്ന്. ആരെടാ പെണ്ണൊരുത്തീനെ സൂയിപ്പാക്ക്ന്ന് ഹിമാറേന്ന് പറഞ്ഞ് ഞമ്മള് ഒന്നങ്ങ് കൊട്ത്ത്.
പോരാത്തതിന് പറയേന്‍ ചെയ്ത് പൂശെടാ പിള്ളാരേന്ന്. എന്തായാലും എല്ലാരും കയ്യൂക്ക് നോക്കി. ഓന്റെ പുത്യ ജോക്കീന്റെ വള്ളി ഒടിയ്ന്നത് വരെ ഞമ്മള് ശര്യാക്കി.
പെണ്ണ്ങ്ങളെ തൊട്ട് കള്ച്ചാല്‍ ഇബടെ ചോദിക്കാന്‍ ആള്ണ്ട് മോനേ!

Friday, May 13, 2011

ഗെയ്ല്‍: ഷാരൂഖിന്റെ നഷ്ടം, മല്യയുടെ നേട്ടം


ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല്‍ എന്ന 31 കാരനെയോര്‍ത്ത് സങ്കടപ്പെടുന്നുണ്ടാകും ബോളിവുഡിലെ കിംഗ് ഖാന്‍ ഇപ്പോള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഗെയ്ലിനെ ഐ.പി.എല്‍ നാലില്‍ ലേലത്തിന്വച്ചപ്പോള്‍ വാങ്ങാനാളില്ലായിരുന്നു. രണ്ടാംവട്ടലേലംകഴിഞ്ഞപ്പോഴും ആര്‍ക്കും വേണ്ട സ്വന്തം ടീമായിരുന്ന കൊല്‍ക്കത്തയ്ക്കുപോലും.
എന്നാല്‍ വിജയ് മല്യയുടെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വൈകിയുദിച്ച ബുദ്ധിയോടെ ഗെയ്ല്‍ അവരുടെ തട്ടകത്തിലെത്തി. പരിക്കേറ്റ ഡിര്‍ക് നാനസിന്റെ പകരക്കാരനായാണ് ഗെയ്ല്‍ ടീമില്‍ ഇടംപിടിച്ചത്. വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഗെയ്ലിന്റെ ഐ.പി.എല്‍ പ്രവേശം. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് പരിഗണിച്ചില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം ചലഞ്ചേഴ്സ് ക്യാമ്പിലെത്തിയത്. എന്നാല്‍ ഗെയ്ല്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹത്തെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. രാജ്യമാണോ പണമാണോ വലുതെന്ന ചര്‍ച്ചകള്‍ക്ക്വരെ ഇത് വഴിയൊരുക്കി.
എന്നാല്‍ വിവാദങ്ങളൊന്നും തന്റെ കളിയെ ബാധിച്ചില്ലെന്ന് ഗെയ്ല്‍ ആദ്യമത്സരത്തിലൂടെ തന്നെ തെളിയിച്ചു. വിധിവശാല്‍ ഗെയ്ലിന്റെ ബാറ്റിന്റെ ചൂട് ആദ്യമറിയാനുള്ള അവസരം മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തന്നെയായിരുന്നു. ബാംഗ്ളൂര്‍ തോല്‍വികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഗെയ്ല്‍ അവതരിച്ചത്. കൊല്‍ക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍തന്നെ സെഞ്ച്വറിയടിച്ചുകൊണ്ട് തന്നെ തഴഞ്ഞവര്‍ക്കെല്ലാം അദ്ദേഹം മറുപടി കൊടുത്തു. 55 പന്തില്‍ 10 ഫോറും 7 സിക്സുമടക്കം 102 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. എന്നിട്ടും അരിശം തീരാതെ ഗെയ്ല്‍ പഞ്ചാബിനെ പഞ്ചറാക്കിവിട്ടു. ഇത്തവണ 49 പന്തില്‍ 107 റണ്‍സായിരുന്നു ആ ബാറ്റില്‍ നിന്ന് പ്രവഹിച്ചത്. 10 ബൌണ്ടറികള്‍ അടിച്ചപ്പോള്‍ സിക്സറുകള്‍ 9 എണ്ണമടിച്ചു.
കൊച്ചി ടസ്കേഴ്സിനെ ശരിക്കും കരയിച്ചുവിടുകയായിരുന്നു ഗെയ്ല്‍. പ്രശാന്ത് പരമേശ്വരന്റെ കാര്യമാണ് ഏറെ കഷ്ടം. പുതുമുഖമായ പ്രശാന്ത് പരമേശ്വരനെ യാതൊരു ദയയും കാട്ടാതെയാണ് ഗെയ്ല്‍ കശാപ്പുചെയ്തത്. ഒരോവറില്‍ 37 റണ്‍സാണ് പ്രശാന്ത് വിട്ടുകൊടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍വിട്ടുകൊടുത്തതിന്റെ മോശം റെക്കാഡ് ഇതോടെ പ്രശാന്തിന്റെ പേരിലായി. 20 പന്തില്‍ 3 ഫോറും 5 സിക്സുമടിച്ച് ഗെയ്ല്‍ നേടിയത് 44 റണ്‍സാണ്.
ഈ ഐ.പി.എല്‍ ഏറ്റവും ആസ്വദിച്ച് കളിക്കുന്നവരില്‍ ഒരാളാണ് ഗെയ്ല്‍. ഓരോ മത്സരത്തിലും അദ്ദേഹത്തെ പുറത്താക്കുന്നത് ബൌളര്‍മാര്‍ക്ക് ബാലികേറാമലയാകുകയാണ്.
1999-ല്‍ ഇന്ത്യക്കെതിരെയാണ് വെസ്റ്റിന്‍ഡീസിനുവേണ്ടി ക്രിസ് ഗെയ്ല്‍ ഏകദിനത്തില്‍ അരങ്ങേറുന്നത്. തൊട്ടടുത്തവര്‍ഷം ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. 91 ടെസ്റ്റില്‍ നിന്ന് 6373 റണ്‍സാണ് ഗെയ്ലിന്റെ സമ്പാദ്യം. 333 ആണ് ടോപ് സ്കോര്‍ ഐ.പി.എല്ലില്‍ ഗെയ്ലിന്റെ ജഴ്സി നമ്പറും ഇതു തന്നെയാണ്. 228 ഏകദിനങ്ങളില്‍ നിന്നായി 8087 റണ്‍സാണ് ഗെയ്ലിന് നേടാനായത്. 39.06 ആവറേജില്‍ റണ്‍സടിച്ച ഗെയ്ല്‍ 153 റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് മികച്ച പ്രകടനം. 61 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച ഇദ്ദേഹം 1867 റണ്‍സെടുത്തിട്ടുണ്ട്. 148 ആണ് സ്ട്രൈക് റൈറ്റ്.
അന്താരാഷ്ട്ര ട്വന്റി-20യില്‍ ആദ്യ സെഞ്ച്വറി നേടിയ ആളും ടോപ് സ്കോററുമാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 117 റണ്‍സ് ഇതുവരെ ആരും മറികടന്നിട്ടില്ല. ട്വന്റി-20യില്‍ ഇന്നിംഗ്സില്‍ ഉടനീളം ബാറ്റുചെയ്ത ആദ്യതാരവുമാണ് ഗെയ്ല്‍.
ഗെയ്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാറ്റിന്റെ ചൂടേറ്റ് ആരൊക്കെ കരിഞ്ഞുവീഴുമെന്ന് കണ്ടുതന്നെയറിയാം.

Friday, April 29, 2011

എന്തോ സള്‍ഫാന്‍


രാജ്യതാത്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യരുതെന്ന് കരുതുന്നവരാണ് ഭൂരിഭാഗം ഭാരതീയരും. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന വിഷയത്തില്‍ നമ്മള്‍ മലയാളികള്‍ രാജ്യതാത്പര്യത്തിനെതിരായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദോഷങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടും കേന്ദ്രസര്‍ക്കാറിന് അത് ചെമ്പരത്തിപ്പൂവായിരുന്നു. സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍ നമ്മുടെ നാടിന്റെ മുഖ്യന്‍ സത്യാഗ്രഹമിരിക്കുകയായിരുന്നു.
അവസാനം സമ്മര്‍ദത്തിന് വഴങ്ങി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യയും സമ്മതിച്ചപ്പോള്‍ അത് കേരളത്തിന്റെയും നമ്മള്‍ ഓരോ മലയാളികളുടെയും വിജയമായി. എന്‍ഡോസള്‍ഫാനെതിരെ കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒറ്റക്കെട്ടായി അണിചേര്‍ന്നത് ഗുണകരമായി.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ഒരു സാമൂഹ്യവിഷയത്തോട് ദേശീയ മാദ്ധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് അത്യന്തം നിരാശാ ജനകമാണ്. ഐ.പി.എല്‍ മത്സരങ്ങളില്‍പോലും ചര്‍ച്ച നടത്തുന്നവര്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം കണ്ടില്ലെന്ന് നടിച്ചു. വില്യം രാജകുമാരനും കേറ്റ് മിഡിള്‍ട്ടനും തമ്മിലുള്ള രാജകീയ വിവാഹമായിരുന്നു അവര്‍ക്ക് വിഷയം. സി.എന്‍.എന്നില്‍ രാജകീയ വിവാഹങ്ങള്‍ ആവശ്യമോ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. മാനുഷിക വിഷയങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യേണ്ട ഇവര്‍ ഗോസിപ്പുകള്‍ക്കും പാപ്പരാസിത്തരത്തിനും പുറകെ പോകുന്നത് വല്ലാത്ത നാണക്കേടുതന്നെ. എന്‍ഡോസള്‍ഫാന്‍ ഇനിയും അടിച്ചോട്ടെ, കുഞ്ഞുങ്ങള്‍ വികലരായി ജനിക്കട്ടെ, ഞങ്ങള്‍ക്ക് പുല്ലാ, യാന ഗുപ്ത നിക്കറ് ധരിച്ചില്ലേ, ഞങ്ങള്‍ വെറുതെ വിടില്ല, നോക്കിക്കോ?!

Thursday, April 28, 2011

ബീരാനിക്കാന്റെ മോന്‍ പോക്കര്‍


കുഞ്ഞായിക്കാന്റെ മോന്‍ പോക്കറ് ഒരു സംഭവമായിരുന്നു. ഓന്‍ ഏഴില്‍ പഠിക്കുമ്പത്തന്നെ ബീഡി വലിക്കാറുണ്ടായിരുന്നു. ഓനെപ്പറ്റി ഒരു പരാതീ കേക്കാത്ത ദിവസങ്ങള്‍ സ്കൂള്‍ ജീവിതത്തില്‍ കുറവായിരുന്നു. ലാസറ് മാഷ്ന്റെ അറ്റം പൊട്ടിയ മരസ്കെയിലിന് അവന്റെ ശരീര കോശങ്ങളുമായി നല്ല ബന്ധമായിരുന്നു. മഴക്കാലമായാല്‍ റോഡിന്റെ വക്കില്‍ പൊന്തിവരുന്ന കണ്ണന്‍മീനുകളുമായും വേനലില്‍ ആരാന്റെ മാവിലെ പച്ചമാങ്ങകളുമായും മച്ചാന്‍ വലിയ കൂട്ടായിരുന്നു. ഏഴാം ക്ളാസിലെ ഞങ്ങള്‍ ജൂനിയര്‍ പിള്ളാര്‍ക്ക് കുരുത്തംകെട്ടവന്‍ എന്നവാക്കിന്റെ അര്‍ത്ഥം പഠിപ്പിച്ചു തന്നത് വേണമെങ്കില്‍ പോക്കറിന്റെ സംഭാവനയാണെന്ന് പറയാം. എന്നും ഇവനെ വിളിക്കുന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ ആര്‍ക്കും ഒരു ആകാംക്ഷ കാണുമല്ലോ.
സ്കൂള്‍വിട്ടശേഷം പോക്കറുമായി വല്യ ബന്ധമൊന്നുമില്ലായിരുന്നു. ഓന്‍ പത്ത്വരെയൊന്നും എത്തിയില്ലെന്നുമാത്രം അറിയാം. ഞമ്മള്‍പിന്നെ ഓരോ തെരക്കിലും കുടുങ്ങി നാടൊക്കെ വിടേണ്ടീം വന്ന്. എന്തായാലും കൊല്ലംശ്ശി ഇങ്ങോട്ട് മാറിയാലും പോക്കറുമായി സന്ധിക്കാന്‍ ഇടവന്നു. ബീരാനിക്കേനെ ഒരു പുത്തന്‍മാളീകേന്റെ മുന്നില് കണ്ടപ്പൊ വെറുതെ ചോദിച്ചതായിരുന്നു, അപ്പളാ അറിഞ്ഞത് അത് ഓന്‍വച്ച വീടാന്ന് മനസ്സിലായത്. ബീരാനിക്ക വിട്ടില്ല, പൊരേന്റെ അകത്ത് കൂട്ടികൊണ്ടോയി മൂപ്പര്. പുത്തന്‍ സോഫേല്‍ തന്നെ ഉണ്ടായിനീം പോക്കര്‍, ചെക്കനാകെ തടിച്ച് എറച്ചിവച്ച് തുട്ത്ത്ക്ക്ന്ന്. പൊന്നിന്റെ നിറവും. ഓന്‍ ഫോറിന്‍ സര്‍ബത്തുകൊണ്ട് സല്‍ക്കരിച്ചു. കോയി ബിരിയാണി ബെയ്ച്ചിറ്റ് പോയാ മതീന്ന് ഓന്‍ പറഞ്ഞതാ, പക്ഷേ അപ്പള്‍ത്തേക്കും എന്റെ പള്ള നെറഞ്ഞിനീം. പോരാന്‍ നേരത്ത് ഓന്‍ ഒരു പേക്ക് ട്രിപ്പിള്‍ ഫൈവ് പിടിപ്പിച്ചപ്പോള്‍ ഞാന്‍ ഒന്നു പുറത്തേക്ക് നോക്കി. മഴ വര്ന്നോന്ന് നോക്യേതല്ല, കുരുത്തം കെട്ടവന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെഴുതിയ പുസ്തകം അടുത്തെവിടെങ്കിലും ഉണ്ടോന്ന് പരതീതാ...

Monday, April 11, 2011

നിന്റെ കൈയില്‍ കാറുണ്ട് എന്റെ കൈയില്‍ കല്ലും!


കുട്ടിക്കാലം തൊട്ടേ മനുഷ്യന് വെള്ളം കണ്ടാല്‍ വെറുതെയിരിക്കാന്‍ തോന്നില്ല. പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ വെള്ളം കണ്ടാല്‍ തെറിപ്പിക്കാതെ പോകാന്‍ കുസൃതിക്കുട്ടന്‍മാര്‍ക്ക് മനസുവരില്ല. എന്നാല്‍ കുട്ടിക്കാലത്ത് നമ്മള്‍ എന്തെല്ലാം തമാശകളും കുരുത്തക്കേടുകളും ഒപ്പിക്കും അതെല്ലാം വലുതായാലും തുടരുമെന്നു വാശി പിടിച്ചാലോ? വെള്ളം തെറിപ്പിക്കുന്ന കാര്യത്തില്‍ മലയാളികള്‍ നിര്‍ബന്ധബുദ്ധികാണിക്കുന്നുവെന്നുതോന്നും അവന്റെ ചെയ്തികള്‍ കാണുമ്പോള്‍.
മഴയൊന്നു വന്ന് സലാം പറഞ്ഞുപോയാല്‍ മതി നമ്മുടെ റോഡുകള്‍ തോടാകും. ഈ തോട്ടില്‍ വണ്ടിയുടെ ടയര്‍ കഴുകിയെടുക്കുക ചിലവന്‍മാര്‍ക്ക് ഒരു വിനോദമാണ്. അടുത്തുകൂടെ ആളുപോകുന്നോ എന്നൊന്നും അറിയേണ്ട. കൂളിംഗ്ഗ്ളാസിന്റെ സംരക്ഷണയില്‍ ആളറിയില്ലെന്ന ഗര്‍വോടെ അവന്‍ ചളിവെള്ളം കൊണ്ട് കാല്‍നടക്കാരനെ അഭിഷേകം ചെയ്യും. പാവപ്പെട്ടവന്‍ വല്ല കല്യാണത്തിനോ അല്ലെങ്കില്‍ ജോലിക്കുതന്നെയോ പോകുന്നതിനിടെയാകണം സാമദ്രോഹിയുടെ അക്രമം. ഉണങ്ങാത്ത വസ്ത്രം ഇസ്തിരിയിട്ട് ഇടാന്‍ പാകത്തില്‍ ഒരുക്കിയിറങ്ങിയന് ഈ അനുഭവമുണ്ടാകുമ്പോള്‍, താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ചോദിക്കാന്‍ ആരുണ്ട്. സര്‍ക്കാര്‍ സഹായിച്ച് റോഡില്‍ വീടുകെട്ടാനുള്ള കല്ലുണ്ട്. ഒന്നെടുത്ത് ഗ്ളാസിനെ ലക്ഷ്യമാക്കേണ്ട താമസമേയുള്ള. അവന്‍ അതു ചെയ്യാത്തത് പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകളോര്‍ത്താണ്. എന്നുവച്ച് ഇതവന്റെ കഴിവുകേടാണെന്ന് ധരിക്കരുത്.

Sunday, April 3, 2011

ധോണിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചരിത്ര നിയോഗം


നമ്മുടെ കുഞ്ഞോമനകള്‍ക്ക് കണ്ണുപറ്റാതിരിക്കാന്‍ സാധാരണ കറുത്തൊരു പുള്ളികുത്താറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് കണ്ണുകൊള്ളാതിരിക്കണമെങ്കില്‍ ഒരാനയോളംപോന്ന കരിങ്കല്ലെങ്കിലും വേണ്ടിവരും. മികവിന്റെ എക്സ്ട്രീമിലാണ് ടീം. ധോണിയുടെ നീലക്കുപ്പായക്കാര്‍ ശനിയാഴ്ച നേടിയത് അയര്‍ലന്‍ഡിനോടോ ഹോളണ്ടിനോടോ നേടിയപോലത്തെ ഒരു ജയമായിരുന്നെങ്കില്‍ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു എന്നാല്‍ ലോകകപ്പുപോലൊരു ടൂര്‍ണമെന്‍്റ് ജയിക്കേണ്ടരീതിയില്‍ തന്നെയാണ് ഇന്ത്യ ജയിച്ചുകാണിച്ചത്.
275 എന്ന വിജയലക്ഷ്യം ഒരിക്കലും മുംബയിലെ ഡേ നൈറ്റ് മാച്ചില്‍ എളുപ്പമല്ല. സെവാഗിന്റെ വെടിക്കെട്ടിലായിരുന്നു പ്രതീക്ഷ മുഴുവന്‍. എന്നാല്‍ 'സ്ളിംഗ' മലിംഗ രണ്ടാമത്തെ പന്തില്‍ തന്നെ പണിപറ്റിച്ചു. സച്ചിന്‍കൂടി മലിംഗയ്ക്ക് കീഴടങ്ങിയതോടെ വാങ്കഡെ നിശ്ചലമായി. എന്തും സംഭവിക്കാമെന്ന അവസ്ഥ ഒരു വിക്കറ്റുകൂടി വീണാല്‍ സമ്മര്‍ദ്ദം പാരമ്യതയിലെത്തും. എന്നാല്‍ കീഴടങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. വിരാട് കോഹ്ലിയുമൊത്ത് ഗൌതം ഗംഭീര്‍ ഗംഭീരമായി തന്നെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്ടന്റെ കളി ഫൈനലിലേക്ക് മാറ്റിവച്ച ധോണിയ്ക്കായിരുന്നു അടുത്ത ഊഴം. കുലശേഖരയെറിഞ്ഞ 49ാം ഓവറിലെ രണ്ടാമത്തെ പന്ത് ധോണിയുടെ ബാറ്റില്‍ നിന്ന് സ്ട്രെയിറ്റ് സിക്സിനു പറക്കുമ്പോള്‍ 121 കോടിയുടെ പ്രാര്‍ത്ഥനകളാണ് സഫലീകരിച്ചത്. സിംഗിളിടുത്തും ജയിക്കാം, ഫോറടിച്ചും ജയിക്കാം. ധോണിയുടെ സിക്സര്‍ ഇന്ത്യന്‍ ടീമിന്റെ ഫോമിന് അടിവരയിടുത്ത വിജയ ചിഹ്നമായി. ജയത്തോടെ ഇന്ത്യ ഏകദിനത്തിലും ഒന്നാമതെത്തി. എല്ലാംകൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ഈ ടീമിന് ഇനി കണ്ണേറുപറ്റാതെ ഇതു നിലനിര്‍ത്തുകയാണ് വിഷമം പിടിച്ച പണി.
ചരിത്രത്തിലെ പലമാറ്റങ്ങളും കൃത്യമായി എവിടെനിന്ന് എങ്ങനെയെന്ന് പറയാന്‍ പലപ്പോഴും ഗവേഷകര്‍ക്ക് കഴിയാറില്ല. ആധുനിക ക്രിക്കറ്റിന്റെ ചരിത്രമെഴുത്തുകാര്‍ക്ക് പക്ഷേ പണി അത്ര ബുദ്ധിമുട്ടുണ്ടാക്കില്ല. തൊണ്ണൂറുകളുടെ അവസാനം മുതല്‍ ക്രിക്കറ്റ് കീഴടക്കിവച്ചിരുന്ന ആസ്ട്രേലിയന്‍ മേധാവിത്വം 2007ലെ ലോകകപ്പ് വിജയത്തിനുശേഷം മങ്ങിയിരുന്നു. അവര്‍ക്ക് ആഷസുകള്‍ നഷ്ടപ്പെട്ടു. ട്വന്റി-20യില്‍ ഇതുവരെ കിരീടം ചൂടാനായില്ല. ഏകദിന പരമ്പരകളില്‍ പരാജയം എന്നിങ്ങനെ ദൌര്‍ബല്യം പുറത്തുവന്നുകൊണ്ടിരുന്നു. അപ്പോഴും ലോകകപ്പ് അവരുടെ കീശയിലായിരുന്നു. ഇത്തവണ അവര്‍ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ആ അദ്ധ്യായം അവിടെ അവസാനിച്ചു.
മറുവശത്ത് ഇന്ത്യ കടമ്പകള്‍ ഓരോന്നായി കടന്ന് സിംഹാസനത്തിലേക്ക് അടുത്തുകൊണ്ടിരുന്നു. 2007ലെ ട്വന്റി-20 ലോകകപ്പ്, വിദേശത്തെ ടെസ്റ്റ് വിജയങ്ങള്‍, ടെസ്റ്റിലെ ഒന്നാംനമ്പര്‍ പദവി എന്നിവ നേടിയ ഇന്ത്യ ലോകകപ്പ് കൂടി കരസ്ഥമാക്കിയതോടെ പുതിയ ലോകരാജാക്കന്‍മാര്‍ ആര് എന്നതിന് കൃത്യമായ ഉത്തരം ലഭിക്കുകയായി. 1983ലെ പോലെ അപ്രതീക്ഷിത വിജയമായിരുന്നില്ല ഇത്, ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകള്‍.
കൃത്യമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ആകെത്തുകയാണ് ഇന്ത്യയ്ക്ക് ഈ ലോകകപ്പ്. ക്യാപ്ടന്‍ ധോണിയും കോച്ച് ഗാരി കേഴ്സ്റ്റണും 2008 മുതല്‍ ചിന്തിച്ചുകൂട്ടിയതിന്റെ ഫലമെന്നുവേണമെങ്കില്‍ പറയാം. എങ്കിലും ടീമിനെ ഈ നിലയിലെത്തിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിയ്ക്ക് നല്‍കാനാകില്ല. കോഴവിവാദത്തില്‍പെട്ട് നാണക്കേടിലായിരുന്ന ഇന്ത്യന്‍ ടീമിന് പുതിയ ദിശാബോധം സൃഷ്ടിച്ചെടുത്ത സൌരവ് ഗാംഗുലിയെന്ന ക്യാപ്ടനെ നാം മറന്നുകൂടാ. ക്രിക്കറ്റെന്നാല്‍ ജെന്റില്‍മാന്‍സ് ഗെയിം എന്ന് ഗമ പറഞ്ഞു നടന്നവരുടെ നെറ്റി ചുളിപ്പിച്ച ദാദ പുതിയൊരു ഇന്ത്യയെ യംഗ് ഇന്ത്യയെ വാര്‍ത്തെടുത്തു. പോരാടാന്‍ വെമ്പുന്ന വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുടെ കൂട്ടമായി അവര്‍ വളര്‍ന്നുവന്നു. കഴിവുള്ളവരെ ദാദ വളര്‍ത്തിയെടുത്തതിന്റെ ഗുണമാണ് ഹര്‍ഭജനിലൂടെയും സഹീറിലൂടെയും യുവ്രാജിലൂടെയും എന്തിന് സെവാഗില്‍ പോലും കാണാന്‍ കഴിയുന്നത്. തള്ളക്കോഴി കുഞ്ഞുങ്ങളെ നോക്കുമ്പോലെയാണ് ഗാംഗുലി പിന്തുണ നല്‍കി ഇവരെ വളര്‍ത്തിയെടുത്തത്. യുവ്രാജ് സിംഗ് കിരീടനേട്ടത്തിനിടെയും ഇത് മറന്നില്ലെന്നത് ശ്രദ്ധേയമാണ്. അന്ന് ദാദയ്ക്ക് ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തിതന്നെയാണ് തിരിച്ചുപോന്നത്. ഗാംഗുലി തീര്‍ത്ത ഈ അടിത്തറയാണ് ധോണിയ്ക്ക് കൊട്ടാരം പണിയാന്‍ തുണയായത്.
ഇനി ഐ.പി.എല്‍ സീസണ്‍ തുടങ്ങുകയായി. എല്ലാവരും ഒന്നു വിശ്രമിക്കുക പോലും ചെയ്യാതെ ഐ.പി.എല്ലിനായി ഇറങ്ങും. കിരീട നേട്ടം ധോണിയുടെയും സംഘത്തിന്റെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തിലെയും ടെസ്റ്റിലെയും ഒന്നാം നമ്പര്‍ ടീമെന്ന പദവി കാത്തുസൂക്ഷിക്കാന്‍ ഈ ഫോം തുടരേണ്ടിയിരിക്കുന്നു.


ഭാഗ്യ ശ്രീമാന്‍

ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന ആദ്യമലയാളിയായ ശ്രീശാന്തിന് പക്ഷേ ആസൌഭാഗ്യം മുതലാക്കാനായില്ല. 8 ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്. രണ്ടു മത്സരങ്ങളില്‍ ഇറങ്ങിയെങ്കിലും വാലറ്റക്കാരന്റെപോലും വിക്കറ്റെടുക്കാനായില്ല. ഒറ്റക്യാച്ചുപോലും ചെയ്യാനും അവസരം ലഭിച്ചില്ല. എന്തായാലും ശ്രീശാന്ത് എന്നാല്‍ ഭാഗ്യമാണെന്ന് പറയുന്നവര്‍ കുറവല്ല.
ഭാഗ്യദേവതയുടെ വിളയാട്ടംതന്നെ ശ്രീശാന്തിന്റെ കാര്യത്തില്‍ കാണാന്‍ കഴിയും. പ്രവീണിനു പരിക്കുപറ്റിയതിനാലാണ് ശ്രീ ടീമിലെത്തിയതുതന്നെ. നെഹ്റയുടെ പരിക്ക് കാരണം ആദ്യമത്സരത്തിലും ഫൈനലിലും കളിക്കാന്‍ അവസരം ലഭിച്ചു. ശ്രീകളിച്ച രണ്ടാമത്തെ ലോകകപ്പിലും കിരീടം ഇന്ത്യയ്ക്ക്. ശ്രീശാന്ത് ടീമിലുണ്ടോ കിരീടം ഇന്ത്യയ്ക്ക്!

Friday, April 1, 2011

പൂനം ചേച്ചിയ്ക്ക് പിന്നാലെ


ഇന്ത്യയിലെ ഒട്ടുമിക്ക മഹിളാമണികളും ബഹുമിടുക്കികളാണ്, എന്നാല്‍ എത്രയെണ്ണത്തിന് തലയിലെ ചാത്തനെ ആവശ്യത്തിന് ഉപയോഗിക്കാനറിയാം. ഇവിടെയാണ് പൂനം പാണ്ഡെയെന്ന ഇരുപതുകാരി മോഡല്‍ വ്യത്യസ്തയാകുന്നത്. ഒറ്റ പ്രഖ്യാപനത്തിലൂടെയല്ലേ അവള്‍ നെറ്റില്‍ ഏറ്റവും തിരയുന്ന പത്തുപേരില്‍ ഒരാളായത്. പാകിസ്ഥാനെതിരായ സെമിഫൈനലിനു മുന്നെയാണ് ഇന്ത്യ കപ്പുനേടിയാല്‍ താന്‍ തുണിയുരിഞ്ഞ് ഓടുമെന്ന് പറഞ്ഞ് മോഡല്‍ എല്ലാവരെയും ഞെട്ടിച്ചത്. കളി ജയിച്ചപ്പോള്‍ താന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അവള്‍ ആവര്‍ത്തിച്ചു. അതോടെ അവള്‍ ആരാധകരുടെ മുത്തായി മാറിയിരിക്കുകയാണ്. പേരു കേട്ടവനും കേള്‍ക്കാത്തവനുമെല്ലാം സെര്‍ച്ചാനായി ഓടിത്തുടങ്ങി. അല്ല ഒരു കാഴ്ചയൊത്താല്‍ പാഴാക്കരുതല്ലോ.
എന്തായാലും മകള് പിറന്നപടിനിന്ന് ആളെ രസിപ്പിക്കുന്നതില്‍ തങ്ങള്‍ക്കൊന്നുമില്ലേന്ന് പറഞ്ഞ് മാതാപിതാക്കള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാല്‍ പരിപാടി അത്രയെളുപ്പമാകില്ലെന്നാണ് മുംബയില്‍ നിന്ന് ലഭിക്കുന്ന പുതിയ വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നല്ലൊരു പെങ്കൊച്ച് തുണിയില്ലാതെ നില്‍ക്കുന്നത് കാണാനുള്ള ശക്തിയില്ലാത്തതുകാരണം ശിവസേനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വേറെ കുറെകൂട്ടര്‍ ഈ മഹാമനസ്കയ്ക്കെതിരെ കേസുകൊടുത്തിരിക്കുകയാണ്. എന്തായാലും പൂനത്തിനു കിട്ടിയ പ്രശസ്തിയ്ക്ക് കൈയും കണക്കുമില്ല. കൊച്ചിന്റെ പ്രഖ്യാപനം കേട്ട് ലോക പ്രശസ്ത മൃഗസംരക്ഷണ സംഘടനയായ പെറ്റ മൃഗങ്ങള്‍ക്കുവേണ്ടി അവരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടാമോയെന്ന് ചോദിച്ചിട്ടുണ്ട്.
കാര്യമെന്തായാലും നാളെ ഇന്ത്യ ജയിച്ചാല്‍ ആളുകള്‍ ആദ്യം ചോദിക്കുന്ന ചോദ്യം പൂനം തുണിയഴിച്ചോടിയോ എന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല!

Tuesday, March 29, 2011

കോഴിക്കോടന്‍ ബിരിയാണി


മന്‍സമ്മാര്ടെ ഖല്‍ബ് വയറ്റത്താണ്ന്ന് ചെലോര് പറയല്ണ്ട് എപ്പളും ശര്യല്ലെങ്കിലും ചെലപ്പം അത് സത്യാവും. ങ്ങള് പൈച്ചിട്ട് ഒരു നൂര്‍ത്തില്ലാണ്ട് നിക്കാന്ന് വിജാരിച്ചോളീ, അന്ന് ഹര്‍ത്താലാണ് കൈയില് കാശ്ണ്ടായിറ്റും ഒരു തുള്ളി വെള്ളം കുടിക്യാന്‍ കിട്ടാന്‍ല്യ. അങ്ങനെ നിക്കുമ്പം ആരെങ്കിലും പാക്ക് ഒണക്ക ബിസ്കറ്റ് തന്നാല്‍ അറുപ്പിശ്ക്കനായ ങ്ങള് ഓന്‍ ഒരു കാര്യം ചോയ്ച്ചാല്‍ ചെയ്തു കൊടുക്കൂലേ.
ഞാള് പര്‍ഞ്ഞ് വര്ന്ന കാര്യം വേറെയാണ്. ഞാക്ക് കോയിക്കോട്ടൊക്കെ രൂചീന്റെ എക്സ്ട്രീമ്ന്ന് വച്ചാല്‍ അത് ബിരിയാണിയാണ്. കല്യാണോ പൊരേപ്പാര്‍ക്കലോ നിശ്ചയോ എന്ത് ആഘോഷണ്ടായാലും ഞമ്മള് ബിരിയാണിച്ചെമ്പ് കയറ്റും. കോയിക്കോടന്‍ ബിരിയാണീന്റെ ടേസ്റ്റ് അറിയണമെങ്കില്‍ കേരളത്തിലെ മറ്റ് ബിരിയാണികള് തിന്ന്വോക്കണമെന്ന് ഞമ്മക്ക് പിന്ന്യാണ് പുടികിട്ടിയത്. ഞാള് ധമ്മ് ബിരിയാണ്യാ
ണ് വെക്കുക. അത്ന്ന്ച്ചാല് കോയിക്കഷണൂം ചോറും മറ്റ് എല്ലാ മസാലക്കൂട്ടും കൂടി ബല്യ ചെമ്പിലാക്കി തായത്തും മോള്ളും തീ വെക്കും. മോള്ള് ചെമ്പ് ഒട്ടിച്ച് പശ തേച്ച് വെക്കും. ആ ധമ്മില് നെയ്യൊക്കെ ഉര്കി കോയിന്റെ കാല്മ്മല് പിടിച്ച് മസാലീം ആയിറ്റ് നല്ലോണം കൂടും. മസാലന്റെ മുയിമന്‍ രസൂം കോയിമ്മല് കിട്ടും.
ധമ്മ്ങ്ങനെ പൊളിക്കണം ഞ്ചപ്പാേേ ആ മണം അടിച്ചാല്‍ നമ്പൂരാര് പോലും ഞങ്ങ് എലിടീം ന്ന് പറയും. ങ്ങന്യൊക്കെയാണ് ഞാളെ ബിരിയാണി. ഈ കാര്യം വിചാരിച്ച് ഞാള് തിരോന്തോരത്ത് ഹോട്ടല്ല് കേറ്യാ കോയാ കാര്യം പോക്കാണ്. ഈടെ ഇവര് നെയ്ച്ചോറ് ഒര് ചെമ്പില് വെക്കും. കോയിനെ വേറെ ചെമ്പില്‍ കറ്യാക്കിവെക്കും. ന്ന്റ്റ് മ്മള് ഒരു ബിര്യാണി ങട്ട് പോരട്ടെന്ന് പര്‍ഞ്ഞാ ഓര് രണ്ടുംകൂടി മിക്സാക്കി മുന്നില് വെക്കും. അള്ളോ അത് കയിക്കാന്‍ ബയങ്കര പാടാ കോയാ.. കൈയിലെ കാശും പോവും തൊള്ളീം കേടാകും.

ങ്ങനെ ബേജാറായി നടക്കുമ്പളാ മലബാര്‍ ഹോട്ടല്‍ കോയിക്കോടന്‍ ബിരിയാണീന്ന് ബോഡ് കണ്ടത്. ഹള്ളോ ഞമ്മക്ക് പെര്ത്ത് സന്തോശായി. ഓടിപ്പോയി ഹോട്ടല്ല് കയറി. മോനേ കാര്യം പയേത് തന്നെ. എന്ത് ചെയ്യാനാപ്പാ... ഞാള് ബില്ല് കൊട്ക്കാന്‍ പോയപ്പം പൈസവാങ്ങ്യ ചെക്കനോട് ചോയ്ച്ച് മോനെ ഞ്ഞി കോയ്ക്കോട് കണ്ട്ക്വ? ചെക്കന്‍ മഞ്ഞപ്പല്ലൂം കാട്ടി ഒരിളി ഇളിച്ചു അപ്പം ഓനെ എന്തെക്കെ ചെയ്യണംന്ന് ഒരു തീര്‍ച്ചീം ല്ലാത്തോണ്ട് ഞമ്മള് ബെര്‍തെ വിട്ട്

Saturday, March 26, 2011

കോഴിക്കോടന്‍ ഹല്‍വ


ചെലോര്‍ക്കൊക്കെ ഒരു വിചാരണ്ട് ഈ കോയിക്കോടന്‍ അലുവാന്നെച്ചാല് ഞാളെ കോയിക്കോട്ട് സമ്ര്‍ദ്യായി വളര്ന്ന സാന്നാണ്ന്ന്. എടക്ക് നാട്ട് പോയി വര്മ്പം ഇത്തിര്യെണ്ണം പെറുക്കി ഓര്‍ക്ക് കൊടുത്താല്‍ പോരെന്നൊക്കിള്ള ഭാവാണ്. എന്നാല്‍ കേട്ടോളി ഈ കോയിക്കോടന്‍ അലുവാന്ന് വച്ചാല്‍ ഞാള് പൊരേന്റെ മുറ്റത്ത് കുയ്യ് കുയിച്ച് വിത്തിട്ട് നനച്ചുണ്ടാക്കുന്ന കുണ്ടാമണ്ടിയൊന്നൂല്ല. കോയിക്കോട്ടെ അപ്പക്കൂടുകളില്‍ ആട്ത്തെ എസ്പേട്ട് കുക്കന്‍മാര്ണ്ടാക്കുന്നതാണ് ഈ സാന്നം. ആര് എസ്പേട്ട് കുക്കന്‍മാര് മന്‍സിലായോ, ഇത് തൊട്ടാല് നല്ല പതംണ്ടാവും തൊള്ളേല് വെച്ചാല് വെള്ളം ഊറും അത്രൊക്കേ ഉള്ളൂ. ഇവടെ അലുവാന്ന് പറഞ്ഞ് മുട്ടിക്കണ്ടം പോലത്തെ സാന്നം തിന്ന് ശീലിച്ചോര്‍ക്ക് അത് കാണുമ്പം മൊഞ്ചത്തീനെകണ്ട കാക്കാമാരുടെ ആര്‍ത്തിയാണ്. പറഞ്ഞ് ബര്ന്ന കാര്യം ബേറെ.
ഇങ്ങനെള്ള സല്‍സൊബാവിയായ കോയിക്കോടന്‍ അല്‍വ കൊണ്ടു കൊടുത്താലും ലവന്‍മാരെ മോന്തായത്തില്‍ വെട്ടം വിഗ്ഗൂല. ഇഞ്ചെ പഹയാ അന്‍ക് ഒരു അയിമ്പത് ഉറുപ്പീ കൂടി അതികം കൊടുത്തൂടേന്ന്യോന്നാ ചോയിക്യ. ഓന്യൊക്കെ തക്യാന്‍ തെരണ്ടീന്റെ വാല്‍വേണെണ്ടി പുതിയാപ്പ കടപ്പൊറം വരെ പോണല്ലോച്ച്ട്ടാണ് ഒയിവാക്കിയത്.

Tuesday, March 22, 2011

കൂറ മണ്ണാച്ചനെ പിടിക്യാ? അതോ മറിച്ചോ

ഞാളെ കുളിമുറീന്റെര്യത്ത് ഒരു കൂറയും മണ്ണാച്ചനും കൂടി കൂട്ടംകൂടി ബെടി പറയ്ന്ന കണ്ടപ്പം ഞാമ്പര്‍ഞ്ഞ് നോക്കീനെടാ ദാ കൂറ മണ്ണാച്ചനെ മിണ്ങ്ങ്ണ്. ഇഞ്ചപ്പോ ദ് കേട്ട് അയിറ്റിങ്ങള് ഇങ്ങനെ ന്നെ തുറിച്ച് നോക്ക്വാ.. എന്തോ അറബ്യെറ്റം പറഞ്ഞായിരി. അവറ്റേളെ പറഞ്ഞ് മന്‍സിലാക്കാമ്പെട്ട പാടേ..
ഓര്ക്ക് എന്തും ആവാം.. ചോറിന് ച്വാറ് ന്നും മന്‍സമ്മാരെ അപ്പീന്നും ഒക്കെ വിളിക്കാം. ഞമ്മളൊക്കെ പറമ്പില് വീടിണ്ടാക്കുമ്പോ ഇവര് ഫൂമില് വീട് പണിയുകയാണ് ചെയ്വ. സദ്യേന്റെ കാര്യാ പരമ വിറ്റ്. ഞമ്മളൊക്കെ കല്യാണണ്ട് ച്ചാ ഒരു മൂരീനെ അങ്ങട് അറക്കും. അല്ലെങ്കില് കോയീനെ ശര്യാക്കും. യെവന്‍മാര് പിശ്ക്കന്‍മാര്. വായേന്റെ എലീം വിരിക്കും. ച്ചിരി ചോറ് വെളമ്പീറ്റ് കറികള് തുള്ളി തുള്ളി ഉറ്റിച്ച് ഓടും ഞമ്മള് വായില്‍ ബെക്കുമ്പത്തേക്ക് തീര്‍ന്ന്ണ്ടാവും. പിന്നീം പാഞ്ഞ് വന്ന് സാമ്പാര്‍ന്നറിണ സാന്നം ഒയിക്ക്യും. അത് കയിക്കുന്നോരെ സമ്മയ്ക്കണപ്പാ.. പിന്നീം ബെരും പുളിസേരി രസം മോര് ന്നൊക്കെ പര്‍ഞ്ഞിറ്റ്. ബല്ല കാര്യൂംണ്ടോ ഒരു കോയി ബിരിയാണി കൊടുത്താപ്പോരേ.
എന്തര് പറയാന്‍ ന്ന് പറഞ്ഞാല്‍ ന്താന്നറിയ്വോ ഹോ ഞമ്മളെന്താക്കാനാ പടച്ചോനേ ന്നാ..

ഇവറ്റകള്‍ ഞമ്മളെക്കാണുമ്പൊ എപ്പളും പറയും ഇത് ബല്യ തൊന്തരവായല്ലോന്ന്...

Sunday, January 2, 2011

ഭര്‍ത്താക്കന്‍മാര്‍ പേറെടുക്കാന്‍ പഠിക്കട്ടെ


നിറവയറുമായി നില്‍ക്കുന്ന ഭാര്യയോട് ടാറ്റ പറഞ്ഞ് ഓഫീസിലേക്ക് പോകുന്ന ഭര്‍ത്താവ്, പെട്ടന്ന് ഓഫീസിലേക്ക് ഫോണ്‍ ഭാര്യ ആശുപത്രിയില്‍, അതാ ഭര്‍ത്താവ് ഓപ്പറേഷന്‍ തീയേറ്ററിനു മുമ്പില്‍ സിഗരറ്റും തിന്ന് ഉലാത്തുന്നു, ഹൊ എന്തൊരു സ്പീഡ്, പല പല സിനിമകളിലായി നാം കണ്ടുകൊണ്ടിരിക്കുന്ന സീനാണിത്. ഇനി സിനിമയിലെ നായകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ഈ സീനിന് സ്കോപ്പില്ല. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് 10 ദിവസത്തെ ലീവ് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
എന്തായാലും ഭാര്യമാരാകെ സന്തോഷത്തിലാണ്.
ആ ദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് എന്തുജോലിചെയ്യിക്കണമെന്ന് ആലോചിക്കാന്‍ ആള്‍ കേരള ഭാര്യാസ് അസോസിയേഷന്‍ പ്രത്യേക യോഗം ചേര്‍ന്നെന്നാണ് കേട്ടത്.

നിത്യവും വീട്ടില്‍ ചെയ്തുപോരുന്ന അലക്കല്‍, അടിച്ചു വാരല്‍, ചോറുവയ്ക്കല്‍ തുടങ്ങിയ ജോലികളില്‍ നിന്നും ഒരു ചെയ്ഞ്ച് നല്‍കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. ഏതായാലും പ്രസവത്തിന് സഹായിയെ വയ്ക്കുന്ന പരിപാടി ഇനിയില്ലയെന്നാണ് 3 പെറ്റ് നാലാമത്തെതിനു കാത്തിരിക്കുന്ന ഒരു സ്ത്രീ വെളിപ്പെടുത്തിയത്!.